ദാദ്രി കൊലപാതകം: കാരണം ബീഫ് അല്ലെന്ന് യുപി പൊലീസ്; 15 ബിജെപി പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് കുറ്റപത്രം

യുപി: ദാദ്രി കൊലപാതകത്തിന് കാരണം ബീഫ് അല്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസില്‍ നല്‍കിയ കുറ്റപത്രത്തിലാണ് യുപി പൊലീസ് കോടതിയില്‍ നിലപാട് അറിയിച്ചത്. 2 പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 15 പേരെ പ്രതി ചേര്‍ത്താണ് പോലീസ് കുറ്റപത്രം. കേസ് ഡയറിയില്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബീഫ് വിഷയമാണ് കുറ്റപത്രത്തില്‍ നിന്ന് അപ്രത്യക്ഷ്യമായത്.

പ്രദേശിക ബിജെപി നേതാവിന്റെ മകന്‍ ഉള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകരും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുറ്റപത്രത്തില്‍ കൊലപാതകത്തിന് കാരണം ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ചുള്ള ആക്രമണം ആണെന്ന് സൂചിപ്പിച്ചിട്ടില്ല. കേസ് അന്വേഷണ പുരോഗതി സമയത്ത് കേസ് ഡയറിയില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിരുന്നു.

പശുവിറച്ചി സൂക്ഷിച്ചെന്ന ആരോപിച്ച് മധ്യവയസ്‌കനെ ആക്രമിക്കുകയായിരുന്നു എന്നാണ് വീട്ടുകാരും ദൃകസാക്ഷികളും മൊഴി നല്‍കിയത്. ഇക്കാര്യം പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. ഇതില്‍നിന്നാണ് പൊലീസ് മലക്കം മറിഞ്ഞത്.

മുഹമ്മദിന്റെ വീട്ടില്‍ സൂക്ഷിച്ചത് പശുഇറച്ചി ആയിരുന്നില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും കേസ് ഡെയറിയില്‍ രേഖപ്പെടുത്തിയെന്ന് അന്വേഷണ ചുമതല ഉണ്ടായിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് അനുരാഗ് സിങ്ങ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ നിന്ന് ഇക്കാര്യങ്ങള്‍ എല്ലാം അപ്രത്യക്ഷമായി.

സംഘടിതമായ പ്രേരണയാല്‍ ആളുകള്‍ ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News