നഗ്നരംഗങ്ങള്‍ കാണിച്ച് ആത്മീയപ്രചാരകന്‍ യുവതിയെ പീഡിപ്പിച്ചു; സംഭവം ഭാര്യയുടെ ഒത്താശയോടെ; കണ്ണൂര്‍ സ്വദേശിനി വഞ്ചിക്കപ്പെട്ടത് ഇങ്ങനെ

ചെറുപുഴ: നഗ്നരംഗങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ആത്മീയപ്രചാരകന്‍ യുവതിയെ പീഡിപ്പിച്ചു. ഭീമനടി കാലിക്കടവിലെ കല്ലാനിക്കാട്ട് ജെയിംസ് ആണ് ഭാര്യ ബിന്‍സിയുടെ ഒത്താശയോടെ കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ നിരവധി തവണ പീഡിപ്പിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞാണ് ബിന്‍സി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ എത്തിയയുടന്‍ ജയിംസ് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു. നേരത്തെ യുവതിയോട് ജയിംസ് മൂന്നുലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇത് യുവതി തിരിച്ചുചോദിച്ചപ്പോള്‍ നഗ്നരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ചിത്രങ്ങള്‍ കാണിച്ച് ജയിംസ് യുവതിയെ നിരവധി തവണ ലൈംഗികചൂഷണത്തിനിരയാക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ പിതാവ് മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് യുവതി താന്‍ പീഡിപ്പിക്കപ്പെട്ടതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജയിംസിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത പൊലീസ് കോടതിയുടെ അനുമതിയോടെ പ്രതിയുടെ അറസ്റ്റ് ജയിലില്‍ വെച്ച് രേഖപ്പെടുത്തുകയും കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.

അതേസമയം, ജെയിംസിന്റെ ഭാര്യ ബിന്‍സി ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News