മരത്തണലിലിരുന്ന് കുഞ്ഞിനെ മുലയൂട്ടിയ സ്ത്രീയെ ഐഎസ് ഭീകരര്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരത അതിന്റെ സര്‍വ അതിരുകളും ലംഘിക്കുന്നു. മരത്തണലില്‍ ഇരുന്ന് കുഞ്ഞിനെ മുലയൂട്ടിയ സ്ത്രീയെ ഐഎസിന്റെ വനിതാ പോരാളികള്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. അല്‍-ഖന്‍സാ ബ്രിഗേഡ് എന്ന ഐഎസ് ഭീകര സംഘമാണ് യുവതിയെ വെട്ടിക്കൊന്നത്. വനിതകള്‍ മാത്രമുള്ള ഐഎസ് സംഘമാണ് അല്‍-ഖന്‍സാ. സിറിയയിലെ റഖ്ഖാ എന്ന സ്ഥലത്താണ് സംഭവം. മറ്റുള്ളവര്‍ കാണാതിരിക്കാന്‍ മകനെ ബുര്‍ഖയ്ക്കുള്ളില്‍ ഒളിപ്പിച്ചു മുലയൂട്ടുകയായിരുന്നു ആ അമ്മ. ഇവരെ കണ്ട ഭീകരസംഘം കുഞ്ഞിനെ മറ്റൊരു സ്ത്രീയെ ഏല്‍പിച്ച ശേഷം അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

പൊതുമര്യാദ ലംഘിച്ചതിനാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് ഐഎസ് സോഷ്യല്‍ മീഡിയ വിഭാഗം പിന്നീട് സ്ഥിരീകരിച്ചു. കൊലപ്പെടുത്തുന്നതിനു മുമ്പ് അവരെ അംഗച്ഛേദം വരുത്തിയതായും ഐഎസ് അവകാശപ്പെട്ടു. ഒന്നരവര്‍ഷം മുമ്പാണ് അ-ഖന്‍സാ എന്ന വിഭാഗം ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. നോര്‍ത്ത് ആഫ്രിക്ക, ഗള്‍ഫ് അറബ് രാഷ്ട്രങ്ങള്‍, ഇറാഖ്, ചെചെന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇതില്‍ അംഗങ്ങളാണ്. 60 ഓളം ബ്രിട്ടീഷ് സ്ത്രീകള്‍ അല്‍-ഖന്‍സായില്‍ ചേര്‍ന്നതായി സംശയിക്കുന്നു. 20 കാരിയായ ഗ്ലാസ്‌വീജിയന്‍ സ്വദേശിനി അഖ്‌സ മഹ്മൂദ് ആണ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അല്‍-ഖന്‍സാ വിഭാഗം സ്ത്രീകളോട് പ്രത്യേകിച്ച് അമ്മമാരായ സ്ത്രീകളോട് അതിക്രൂരമായാണ് പെരുമാറുന്നത്. ഭക്ഷണം നല്‍കുന്നതിന് പ്രതിഫലമായി പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കാന്‍ ഐഎസ് ഭീകരര്‍ ആവശ്യപ്പെടുക പോലുമുണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here