പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളി വികാരി പീഡിപ്പിച്ച കേസില്‍ വനിതാ ഡോക്ടറെയും പ്രതി ചേര്‍ത്തു

കൊച്ചി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളി വികാരി പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ വനിതാ ഡോക്ടറെയും പ്രതി ചേര്‍ത്തു. എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ.എഡ്വിന്‍ ഫിഗ്രേസ് പീഡിപ്പിച്ച പെണ്‍കുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുത്തന്‍വേലിക്കര പൊലീസാണ് ഡോ. അജിതയ്‌ക്കെതിരെ കേസ് എടുത്തത്. അജിതയെ നാലാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്.

കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നെന്ന് തെളിഞ്ഞാല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ക്രൂരമായ പീഡനം നടന്നെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം വ്യക്തമാക്കുന്നു.

കഴിഞ്ഞ മാര്‍ച്ച് 29നാണ് ഫാ.എഡ്വിന്‍ ഫിഗ്രേസിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് പരാതി നല്‍കിയത്. 41കാരനായ വികാരി പള്ളിമേടയോട് ചേര്‍ന്നുള്ള മുറിയില്‍ വച്ചു പീഡിപ്പിച്ചെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here