ഫാറൂഖ് കോളേജിലെ ലിംഗ സമത്വത്തിന് വേണ്ടി മുന്നിട്ടിറങ്ങിയവര്‍ ഭാര്യയെ കൂട്ടിക്കൊടുക്കുന്നവരെന്ന് കെഎം ഷാജി; മദ്രസ സംഭവത്തെ ന്യായീകരിച്ചും എംഎല്‍എയുടെ വിവാദപ്രസംഗം

ദുബായ്: കോഴിക്കോട് ഫാറൂഖ് കോളേജിലെ ലിംഗ സമത്വത്തിന് വേണ്ടി മുന്നിട്ടിറങ്ങിയവര്‍ ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്മാരാണെന്ന് കെ.എം ഷാജി എം.എല്‍.എ. അള്ളാഹുവിന്റെ സഹായത്താല്‍ അത്തരം പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവന്‍ സമൂഹത്തിന് മുന്നില്‍ നാറുന്നത് കാണാനായെന്നും കെഎം ഷാജി ദുബായില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.

‘സ്വന്തം ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്‍മാരായിട്ടുള്ള കുറെ ആളുകള്‍ വന്നിട്ടാണ് ഫാറൂഖ് കോളേജില്‍ ആണും പെണ്ണും ഇടകലര്‍ന്നിരിക്കണമെന്ന് പറയുന്നത്. നമ്മുടെ നാട്ടില്‍ വലിയ ആക്ടിവിസ്റ്റുകളാണ്. സ്ത്രീകള്‍ ഇടകലര്‍ന്നിരിക്കണം, ലിംഗസമത്വം എന്നൊക്കെ പറയാന്‍. അങ്ങനെ ലിംഗസമത്വം ആവശ്യമെങ്കില്‍ അത് കോളേജില്‍ മാത്രമല്ല, ബാത്ത്‌റൂമുകളില്‍ വേണമെന്നും കെഎം ഷാജി പരിഹസിക്കുന്നു. കേരളത്തിലെ ഒരു രക്ഷിതാവും അംഗീകരിക്കാത്ത ഒരു പ്രശ്‌നം ഫാറൂഖ് കോളേജിന് മേല്‍ ആക്ഷേപിക്കുന്നതും അതിന്റെ മറവില്‍ ഇവരൊക്കെ പിന്തിരിപ്പന്മാരാണ് എന്ന് പ്രചരിപ്പിക്കുന്നതും. പക്ഷെ അള്ളാഹുവിന്റെ സഹായമുണ്ടായി. ഈ പ്രചരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവന്‍ ദിവസങ്ങള്‍ക്കുള്ളില്‍ സമൂഹത്തിന് മുമ്പില്‍ നാറിപ്പോകുന്നതും കാണാന്‍ കഴിഞ്ഞു.’ ഷാജി പറയുന്നു.

‘ഫാറൂഖ് കോളേജ് വിവാദം കത്തി നില്‍ക്കുമ്പോഴാണ് മദ്രസ വിവാദം കൊണ്ടുവരുന്നത്. അതും മാധ്യമത്തിലെ ഒരു എഴുത്തുകാരി. മദ്രസയ്ക്കകത്താണത്രേ സര്‍ത പ്രശ്‌നങ്ങളും നടക്കുന്നത്. എവിടെയാണ് പ്രശ്‌നങ്ങളില്ലാത്തത്. അമ്പലങ്ങളിലെ പൂജാരിമാര്‍ പിടിക്കപ്പെടുന്നില്ലേ? ചര്‍ച്ചുകളിലെ വൈദികന്മാര്‍ പിടിക്കപ്പെടുന്നില്ലേ? മദ്രസകളിലെ ഉസ്താദുമാരും പിടിക്കപ്പെടാറുണ്ട്. അതുകൊണ്ട് പള്ളികളും അമ്പലങ്ങളും മദ്രസകളും പൂട്ടണമെന്നാണോ.’- കെ.എം ഷാജി ചോദിക്കുന്നു.

ഡിസംബര്‍ 26നാണ് 50 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു ഷാജിയുടെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News