പത്താന്‍കോട്ട് ഭീകരാക്രമണം അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുടെ പ്രതികാരമെന്ന് പാക് ദിനപത്രം; ഭീകരന്റെ വെളിപ്പെടുത്തല്‍ ഗുര്‍ദാസ്പൂര്‍ സ്വദേശിയോട്

പത്താന്‍കോട്ട്: പത്താന്‍കോട്ട് ഭീകരാക്രമണം അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുടെ പ്രതികാരമാണെന്ന് പാകിസ്ഥാന്‍ ദിനപത്രം ഡോണ്‍. ഗുര്‍ദാസ്പൂരില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ രാജേഷ് വര്‍മയാണ് ഇക്കാര്യം ഡോണിനോട് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘നിങ്ങള്‍ അഫ്‌സല്‍ ഗുരുവിനെ വധിച്ചു. അതിന് ഞങ്ങള്‍ പകരം വീട്ടുമെന്ന് ഭീകരന്‍ തന്നോട് പറഞ്ഞെന്ന് രാജേഷ് വര്‍മയെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതികാരം ചെയ്യാനുള്ള യാത്രയിലാണ് ഭീകരര്‍ എന്ന അറിഞ്ഞതോടെ തങ്ങള്‍ ഭയന്നെന്നും ജി.പി.എസ് സൗകര്യമുള്ളതിനാല്‍ ലക്ഷ്യത്തെക്കുറിച്ച് അവര്‍ക്കു നല്ല ബോധ്യമുണ്ടായിരുന്നെന്നും രാജേഷ് വര്‍മ്മ പറയുന്നു. താജ്പുര്‍ ഗ്രാമത്തിലെത്തിയപ്പോള്‍ എന്നെ അവര്‍ കൊല്ലാനായി കഴുത്തില്‍ മുറിവേല്‍പ്പിച്ചു. തുടര്‍ന്നുണ്ടായ രക്തപ്രവാഹം തടയാന്‍ ശ്രമിച്ചുകൊണ്ട് സമീപത്തുള്ള ഗുരുദ്വാരയിലേക്ക് ഞാന്‍ ഇഴഞ്ഞുനീങ്ങിയെന്നും ഗുരുദ്വാര അധികൃതരാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്നും രാജേഷ് ഭീതിയോട് ഓര്‍ത്തെടുത്തു.
പുതുവത്സര ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഇയാള്‍ ഭീകരരുടെ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News