നഗ്നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കി

ബുണ്ടി (രാജസ്ഥാന്‍): സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ ഹിന്ദി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബുണ്ടിയിലാണ് ക്രൂരകൃത്യം. അഞ്ച് മാസം മുന്‍പാണ് കേസിനാധാരമായ സംഭവം.

ഇരയായ പെണ്‍കുട്ടിയെ അധ്യാപകന്‍ വശീകരിച്ചു. തുടര്‍ന്ന് സമീപത്തെ കാട്ടില്‍ കൊണ്ടുപോയി നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കി. ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു. ഫോട്ടോയും പകര്‍ത്തി. വഴങ്ങണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ദിവസം മുന്‍പ് വീണ്ടും അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി.

വിദ്യാര്‍ത്ഥിനിയുടെ രക്ഷകര്‍ത്താക്കള്‍ തലേറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന രമേഷ് കുമാര്‍ നായകിനെ കസ്റ്റഡിയില്‍ എടുത്തു. രമേഷ് രണ്ട് മാസം മുന്‍പ് പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ലഭിച്ചു. എങ്കിലും ഭീഷണി തുടരുകയായിരുന്നു. രാജസ്ഥാനില്‍ ഇപ്പോള്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. ഇതിനിടയിലാണ് വീണ്ടും ബലാത്സംഗ ഭീഷണിയുമായി അധ്യാപകന്‍ എത്തിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 376-ാം വകുപ്പ് അനുസരിച്ച് കേസെടുത്തു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here