അതിക്രമം മന്ത്രി വക; മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തും അധിക്ഷേപിച്ചും കെപി മോഹനന്‍

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ മന്ത്രി കെപി മോഹനന്റെ അതിക്രമം. കൊച്ചിയില്‍ പൊതുപരിപാടിക്കിടെ ചോദ്യങ്ങള്‍ ഉന്നയിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയാണ് മന്ത്രിയുടെ കൈയ്യേറ്റം. വാര്‍ത്താ ചാനലായ റിപ്പോര്‍ട്ടറിന്റെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് അതിക്രമം. പിണറായി വിജയനും എംപി വീരേന്ദ്രകുമാറും തമ്മില്‍ നടത്തിയ ചര്‍ച്ചയെ കുറിച്ച് പ്രതികരണം ആരാഞ്ഞതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

മാധ്യമ വ്യഭിചാരികളായ നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒപ്പം ആക്രോശിച്ച് വാര്‍ത്ത സംഘത്തിനു നേരേ മന്ത്രി പാഞ്ഞടുത്തു. തുടര്‍ന്ന് ചാനല്‍ ക്യാമറ ഓഫ് ചെയ്ത മന്ത്രി മൈക്ക് വലിച്ചൂരിയെടുത്തു. തുടര്‍ന്ന് പരിപാടിയില്‍ നിന്നും ബലമായി മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടു. മാധ്യമ വ്യഭിചാരികളെന്നായിരുന്നു ‘റിപ്പോര്‍ട്ടര്‍’ സംഘത്തിനെതിരായ ആക്ഷേപം.

എന്നാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രകോപിതനായ മന്ത്രി റിപ്പോര്‍ട്ടറായ അനില്‍ ജോര്‍ജിനും ക്യാമറാമാന്‍ കെഎസ് ശ്യാമിനും നേരേ പാഞ്ഞെടുത്തു. തുടര്‍ന്ന് മോശമായ രീതിയിലുളള പദപ്രയോഗവും മന്ത്രി കെപി മോഹനന്‍ നടത്തി. അങ്കമാലിയക്കടുത്ത് കറുകുറ്റിയില്‍ വിഎഫ്പിസികെയുടെ പരിപാടിയിലാണ് മന്ത്രിയുടെ മോശം പെരുമാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News