ഒബാമയുടെ നായ്ക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ട മധ്യവയസ്‌കന്‍ പിടിയില്‍; താന്‍ യേശു ക്രിസ്തുവാണെന്ന് സ്‌കോട്ടിന്റെ അവകാശവാദം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വളര്‍ത്തു നായ്ക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ട മധ്യവയസ്‌കന്‍ പിടിയില്‍. ഒരു ട്രക്ക് നിറയെ ആയുധങ്ങളുമായെത്തിയ യുവാവിനെ അമേരിക്കന്‍ രഹസ്വാന്വേഷണ വിഭാഗമാണ് പിടികൂടിയത്. ഡിക്കിന്‍സണ്‍ സ്വദേശിയായ സ്‌കോട്ട് ഡി സ്‌റ്റോക്കേര്‍ട്ട് എന്നയാളാണ് നായ്ക്കളെ തട്ടിയെടുക്കാനെത്തിയത്.

ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് സംശയമുണ്ടെന്നും പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നതെന്നും പൊലീസ് അറിയിച്ചു. താന്‍ യേശു ക്രിസ്തുവാണെന്നാണ് ഇയാള്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് ജോണ്‍ എഫ് കെന്നഡിയുടേയും മെര്‍ലിന്‍ മണ്‍റോയുടേയും മകനാണെന്നും പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒബാമയുടെ പോര്‍ച്ചുഗീസ് വാട്ടര്‍ നായ്ക്കളായ ബോയേയും, സണ്ണിയേയും തട്ടിക്കൊണ്ടു പോകാനായിരുന്നു ഇയാളുടെ ലക്ഷ്യം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹാമ്റ്റണില്‍ വച്ചാണ് സ്‌കോട്ടിനെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. 22 കാലിബര്‍ റൈഫിള്‍ തുടങ്ങി നിരവധി തോക്കുകളാണ് ഇയാളുടെ വാഹനത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News