മാളിലെ ചെരുപ്പുകടയില്‍ രഹസ്യകാമറ ഉപയോഗിച്ച് നഗ്നത പകര്‍ത്തി; ദുബായില്‍ ഇന്ത്യക്കാരനായ സെയില്‍സ്മാന് ശിക്ഷ ഉറപ്പായി

ദുബായ്: രഹസ്യകാമറ ഉപയോഗിച്ചു സ്ത്രീകളുടെ നഗ്നത പകര്‍ത്തിയ കേസില്‍ ദുബായിലെ ഷോപ്പിംഗ് മാളിലെ ചെരുപ്പുകടയിലെ സെയില്‍സ്മാനായ ഇന്ത്യക്കാരന് ശിക്ഷ ഉറപ്പായി. അമേരിക്കക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥനാണ് തെളിവു സഹിതം രഹസ്യകാമറ ഓപ്പറേഷന്‍ പിടികൂടിയത്. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ വിചാരണ ചെയ്യുകയാണ്. ഫെബ്രുവരി 25 നു വിധി പറയും. കഴിഞ്ഞ ജൂണിലാണ് ഇയാള്‍ അറസ്റ്റിലായത്.

ചെരുപ്പുവാങ്ങാന്‍ വരുന്ന സ്ത്രീകളുടെ കാലുകളുടെ നഗ്നത പകര്‍ത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായി ഒരു കാരിബാഗില്‍ പ്രത്യേകം സജ്ജമാക്കിയ മൊബൈല്‍ കാമറയാണ് ഉപയോഗിച്ചിരുന്നത്. ഷോര്‍ട് സ്‌കര്‍ട്ട് ഇട്ടുവരുന്ന വനിതാ ഉപഭോക്താക്കളായിരുന്നു ഇയാളുടെ ഇര. വിചാരണയില്‍ ഇയാള്‍ പൊലീസ് ചുമത്തിയ കുറ്റം സമ്മതിച്ചു. സ്ത്രീകളുടെ നഗ്നത കഴിഞ്ഞകുറേക്കാലമായി പകര്‍ത്തിവരികയായിരുന്നെന്നു സമ്മതിച്ചു.

തിരക്കിട്ടു വരുന്ന സ്ത്രീകള്‍ പലപ്പോഴും ഇയാള്‍ പ്രത്യേകം സജ്ജമാക്കിയ കാമറ ശ്രദ്ധിക്കാതെ പോവുകയായിരുന്നു. ഒരു ദിവസം ചെരുപ്പു വാങ്ങാന്‍ വന്ന സ്ത്രീ നീങ്ങുന്നതിന് അനുസരിച്ച് ഇയാള്‍ കാമറ സജ്ജമാക്കിയ കാരിബാഗ് നീക്കുന്നതു ശ്രദ്ധയില്‍പെട്ട സെക്യൂരിറ്റി ഓഫീസറാണ് കള്ളി പൊളിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ മാപ്പു പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കില്‍ സെക്യൂരിറ്റി ഓഫീസര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ശിക്ഷാ കാലാവധി കഴിയുന്ന മുറയ്ക്ക് ഇയാളെ നാടുകടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here