മകന്റെ കാമുകിയുടെ വീട്ടുകാര്‍ ബഹളംവച്ചതിലുള്ള മനോവിഷമം; തിരുവനന്തപുരത്ത് മകനുമായി അച്ഛന്‍ കാര്‍ ക്വാറിയിലേക്ക് ഓടിച്ചിറക്കി; മകന്റെ മൃതദേഹം കിട്ടി

തിരുവനന്തപുരം: മകന്റെ പ്രണയം തലവേദനയായപ്പോള്‍ മകനെക്കൂട്ടി പിതാവ് കാര്‍ ക്വാറിയിലേക്ക് ഓടിച്ചിറക്കി. മകന്റെ മൃതദേഹം കണ്ടെടുത്തു. പോത്തന്‍കോട് അയിനിമൂട്ടിലാണ് സംഭവം. പോത്തന്‍കോട് തിരുവാതിരയില്‍ വേണുവാണ് മകന്‍ അഖിലിനെക്കൂട്ടി കാര്‍ ക്വാറിയിലെ കുളത്തിലേക്ക് ഓടിച്ചിറക്കിയത്.

pothenkode

ഇന്നു രാവിലെയാണ് സംഭവം. ബന്ധുവീട്ടിലേക്കു പോകാനെന്നു പറഞ്ഞ് അഖിലിനെക്കൂട്ടി കാറെടുത്ത വേണു ബന്ധുവീടിന് സമീപമെത്തിയപ്പോള്‍ ക്വാറിയിലേക്ക് ഓടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് അഖിലിന്റെ മൃതദേഹം കിട്ടിയത്. കാര്‍ പൂര്‍ണമായി ക്വാറിയിലെ വെള്ളത്തില്‍ താഴ്ന്നു. അഖിലിന്റെ പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് സംഭവത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

എന്‍ജിനീയറിംഗ് ബിരുദധാരിയാണ് അഖില്‍. അഖിന്റെ കാമുകിയുടെ വീട്ടുകാര്‍ കഴിഞ്ഞദിവസം വേണുവിന്റെ ഓഫിസില്‍ വന്നു ബഹളം വച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഏറെ സമ്മര്‍ദത്തിലായിരുന്നു വേണു. സംഭവം തന്നെ വേദനിപ്പിച്ചതായി വേണു പറഞ്ഞതായാണ് സൂചന. ലോട്ടറി വകുപ്പില്‍ ജീവനക്കാരനാണ് വേണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News