ബലാല്‍സംഗക്കേസിലെ കുട്ടിക്കുറ്റവാളികള്‍ മുതിര്‍ന്നവര്‍ തന്നെ; നിര്‍ഭയയ്ക്ക് സമാനമായ കേസില്‍ അമേരിക്കയില്‍ കൗമാരക്കാരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്തും; പ്രതികള്‍ 14നും 17നും ഇടയില്‍ പ്രായമുള്ളവര്‍

ന്യൂയോര്‍ക്ക്: ബ്രൂക്ക്ളിനിലെ മൈതാനത്ത് സ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ കൗമാരക്കാരായ പ്രതികളെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്തും. മുതിര്‍ന്നവര്‍ക്കെതിരെ ചുമത്തുന്ന കടുത്ത വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി പ്രതികള്‍ക്കെതിരെ ന്യൂയോര്‍ക്ക് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാല്‍സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. 14 വയസ്സുള്ള ഡെന്‍സെല്‍ മറേ, 15 വയസ്സുള്ള ഷാക്വല്‍ കൂപ്പര്‍, എതാന്‍ ഫിലിപ്, 17 വയസ്സുള്ള ഒനാന്ദി ബ്രൗണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അഞ്ചാമന്‍ ഒളിവിലാണ്.

ഓസ്‌ബോണിലെ കളി മൈതാനത്ത് കഴിഞ്ഞാഴ്ചയാണ് സംഭവം. 18 വയസ്സുകാരി പിതാവിനൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം. പെണ്‍കുട്ടിയും പിതാവും ഹാന്‍ഡ്‌ബോള്‍ കോര്‍ട്ടിന്റെ പരിസരത്ത് നില്‍ക്കുമ്പോള്‍ അഞ്ചു പേരും അവിടെയെത്തി. കയ്യിലുണ്ടായിരുന്ന തോക്കു ചൂണ്ടി പിതാവിനെ സ്ഥലത്തു നിന്ന് ഓടിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിതാവ് തൊട്ടടുത്ത കടയിലെത്തി സഹായം ആവശ്യപ്പെട്ടെങ്കിലും പൊലീസിനെ വിളിക്കാനാവില്ലെന്നായിരുന്നു കടക്കാരുടെ മറുപടിയെന്ന് പിതാവ് പറയുന്നു.

പീഡനത്തിനിടെ കൈകള്‍ മുറിയുകയും കഴുത്തിനും കാല്‍മുട്ടിനും യുവതിക്ക് പരുക്കുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. പെണ്‍കുട്ടി മദ്യപിച്ചിരുന്നതായും മൊഴി രേഖപ്പെടുത്താനെത്തിയ പൊലീസുകാര്‍ക്കു നേരെ അക്രമാസക്തയായതായും പൊലീസ് പറയുന്നു. ആദ്യം ആശുപത്രിയിലേക്ക് പോകാനും പെണ്‍കുട്ടി തയ്യാറായിരുന്നില്ല. പ്രതികളില്‍ രണ്ടുപേര്‍ സ്വയമേവ കീഴടങ്ങുകയും രണ്ടുപേരെ പിടികൂടുകയുമായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് പ്രതികള്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News