ജോസഫ് എം പുതുശ്ശേരിയുടെ സംഭാഷണത്തിന് സ്ഥിരീകരണം; ശബ്ദരേഖ വാസ്തവം; പൂട്ടിയ ബാറുകള്‍ തുറക്കാനായിരുന്നു മാണി കോഴ വാങ്ങിയതെന്ന് ബാറുടമ മാത്യുവിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കെഎം മാണി കോഴ വാങ്ങിയെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം.പുതുശ്ശേരിയുടെ ശബ്ദരേഖയ്ക്ക് സ്ഥിരീകരണം. ശബ്ദരേഖ വാസ്തവമാണെന്നും താനുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോഴാണ് പുതുശ്ശേരി ഇക്കാര്യം വ്യക്തമാക്കിയതെന്നും ബാറുടമ മാത്യു പീപ്പിളിനോട് പറഞ്ഞു.

ബാര്‍കോഴ ആരോപണം പുറത്തു വരുംമുന്‍പായിരുന്നു കൂടിക്കാഴ്ച്ച നടന്നതെന്നും പൂട്ടിയ ബാറുകള്‍ തുറക്കാനായിരുന്നു മാണി കോഴ വാങ്ങിയതെന്നും മാത്യു പറഞ്ഞു.

മാണി കോഴ വാങ്ങിയെന്ന് ബാറുടമകളോട് ജോസഫ് എം പുതുശ്ശേരി പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സംഭാഷണം തന്റേതു തന്നെയാണെന്ന് പുതുശ്ശേരിയും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് സംഭാഷണമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബാറുടമകള്‍ സംഭാഷണം പുറത്തുവിട്ടത്. ഇത് കേസില്‍ മാണിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കും. സ്വന്തം പാര്‍ട്ടിയില്‍ പെട്ട നേതാവിന്റെ തന്നെ സംഭാഷണം പുറത്തുവന്നത് മാണിക്ക് കൂനിന്‍മേല്‍ കുരുവാകുമെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News