തലവേദനയെന്നു പറഞ്ഞപ്പോള്‍ 22 കാരിക്ക് മേലധികാരി വയാഗ്ര കൊടുത്തു; പരാതി നല്‍കിയപ്പോള്‍ വിവാഹവാഗ്ദാനവും

ബംഗളുരു: കടുത്ത തലവേദനയ്ക്കു മരുന്നു വാങ്ങാന്‍ ഓഫീസിനു പുറത്തു പോകാന്‍ അനുമതി തേടിയപ്പോള്‍ മേലധികാരി വയാഗ്ര നല്‍കി. പരാതി ഉന്നയിച്ചപ്പോള്‍ ഒതുക്കിത്തീര്‍ക്കാന്‍ വിവാഹ വാഗ്ദാനം നല്‍കി. ജാലഹള്ളിയിലെ ഒരു ധനകാര്യ സ്ഥാപനത്തിലെ ഡാറ്റാ പ്രൊസസറായി യുവതിക്കാണ് മേലധികാരി വയാഗ്ര നല്‍കിയത്.

ഒരു വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് പെണ്‍കുട്ടി. നാലു മാസം മുമ്പു മുതല്‍ പല കാര്യങ്ങളില്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മുപ്പത്തെട്ടു വയസുകാരനാണ് യുവതിയോട് മോശമായി പെരുമാറിയ മാനേജര്‍ മല്ലപ്പ. ഓഫീസില്‍ മറ്റാരുമില്ലാത്ത സമയത്തു തന്റെ ചുരിദാറിന്റെ ഷാള്‍ വലിച്ചൂരാന്‍ ശ്രമിക്കാറുണ്ടെന്നും ശരീരത്തു സ്പര്‍ശിക്കാന്‍ ശ്രമിക്കാറുണ്ടെന്നും യുവതി പീനിയ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയുമായി മുന്നോട്ടു പോയപ്പോള്‍ ഒതുക്കിതീര്‍ക്കാന്‍ തനിക്കു മല്ലപ്പ വിവാഹവാഗ്ദാനം നല്‍കിയെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. പിതാവ് മരിച്ച പെണ്‍കുട്ടിക്കു ജോലി ഉപേക്ഷിക്കാനാവാത്ത നിലയിലായിരുന്നു. താന്‍ പരാതി ഉന്നയിച്ചാല്‍ പുറത്താക്കപ്പെടുമെന്ന പേടിയുള്ളതിനാലാണ് സഹിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പല തവണ തന്നോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും യുവതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here