യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും അഴിമതിയാരോപണത്തിന്റെ നിഴലില്‍; പേള്‍സ് ഗ്രൂപ്പില്‍ നിന്നും പാരിതോഷികമായി ഭൂമി സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍

ദില്ലി: മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും അന്വേഷണത്തിന്റെ നിഴലില്‍. പേള്‍സ് ഗ്രൂപ്പിന്റെ പോണ്‍സി സ്‌കീമിലെ 45,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ അന്വേഷണമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പേള്‍സ് ഗ്രൂപ്പ് പോണ്‍സി സ്‌കീമുമായി ബന്ധപ്പെട്ട് നടത്തിയ നിക്ഷേപ തട്ടിപ്പില്‍ ഉള്‍പ്പെട്ട സെലിബ്രിറ്റികളുടെ പട്ടിക സിബിഐ തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുവിയും ഭാജിയും കമ്പനിയില്‍ നിന്നും പാരിതോഷികമായി ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ആരോപണം. മൊഹാലിയിലാണ് ഭൂമി സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച ഇതേകേസുമായി ബന്ധപ്പെട്ട് പേള്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിര്‍മല്‍ സിംഗ് ഭാംഗൂവിനെ അറസ്റ്റു ചെയ്തിരുന്നു. നിയമലംഘനം നടത്തി നിക്ഷേപകരെ വഞ്ചിച്ച കേസിലാണ് അറസ്റ്റിലായത്. പുതിയ പേരുകളില്‍ പ്രവര്‍ത്തിച്ച് നിക്ഷേപകരെ കമ്പനി വഞ്ചിച്ചെന്നാണ് ആരോപണം. ഇതുവഴി 45,000 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here