വിജിലന്‍സിനെ പിരിച്ചു വിടണമെന്ന് വിഎസ് അച്യുതാനന്ദന്‍; വിജിലന്‍സ് തട്ടിപ്പു സംഘമായെന്നും വിഎസ്

കൊച്ചി/കണ്ണൂര്‍: വിജിലന്‍സിനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വിജിലന്‍സിനെ പിരിച്ചുവിടണമെന്ന് വിഎസ് ആവശ്യപ്പെട്ടു. വിജിലന്‍സ് തട്ടിപ്പു സംഘമായി. യാതൊരു വിശ്വാസ്യതയും ഇല്ലാതായിരിക്കുന്നു. അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുക മാത്രമാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ പണിയെന്നും വിഎസ് കൊച്ചിയില്‍ പറഞ്ഞു.

വിജിലന്‍സിനെ ചിലര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും വിജിലന്‍സിന്റെ സ്ഥിതി കൂട്ടിലടച്ച തത്തയെക്കാള്‍ മോശമെന്ന് പിണറായി വിജയന്‍ പറഞ്ഞു. നാട്ടിലെ വിജിലന്‍സ് ശരിയല്ല. ഇപ്പോള്‍ വിജിലന്‍സ് ആഭ്യന്തരമന്ത്രിയുടെ കയ്യില്‍ തന്നെയാണ്. ആഭ്യന്തര വകുപ്പു തന്നെയാണ് എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവാദി. വഴിവിട്ടു കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് വിജിലന്‍സ് ഈ പരുവത്തിലായത്.

ബാബുവിന്റെ കേസിന്റെ ഭാഗമായാണ് കോടതി പരമര്‍ശം. ആ കേസില്‍ കടകവിരുദ്ധമായ കാര്യങ്ങളാണ് വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്. ആദിവാസി സംരക്ഷണത്തിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here