നാട്ടിലിറങ്ങിയ ആനയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം; 15കാരന് ദാരുണാന്ത്യം

പാട്‌ന: നാട്ടിലിറങ്ങിയ ഒറ്റയാനോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരനെ ആന ചവുട്ടികൊന്നു. ബിഹാറിലെ അരാരിയ ജില്ലയിലെ ചന്ദാപൂര്‍ ഗ്രാമത്തിലെ മിഥുന്‍ പാസ്വാന്‍ എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ആന ചവുട്ടിക്കൊന്നത്.

നേപ്പളിലെ വനത്തില്‍ നിന്നും വഴിതെറ്റിയാണ് ആന ഗ്രാമത്തില്‍ എത്തിയത്. നാട്ടിലിറങ്ങിയ ആനയെ നിരീക്ഷിക്കാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്നു മിഥുന്‍. ആളുകള്‍ നടന്ന് വരുന്നുകണ്ട ആന പരിഭ്രാന്തിയോടെ മിഥുനും സുഹൃത്തുകള്‍ക്കും നേരെ തിരിയുകയായിരുന്നു. എന്നാല്‍ സെല്‍ഫി എടുത്തുകൊണ്ടു നിന്ന മിഥുന്‍ ആന വരുന്നത് ശ്രദ്ധിച്ചില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആന മിഥുനെ തള്ളിയിട്ട് ചവുട്ടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മിഥുന്റെ കുടുംബത്തിന് സര്‍ക്കാന്‍ 20,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here