വ്‌ളാഡിമിര്‍ പുടിന്‍ അഴിമതിക്കാരനാണെന്ന് അമേരിക്ക; സമ്പത്തിന്റെ കാര്യത്തില്‍ പുടിന് മുഖംമൂടി; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അഴിമതിക്കാരനാണെന്ന് ആരോപണവുമായി അമേരിക്ക. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ആദം സ്യുബിന്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് പുടിനെതിരെ ആഞ്ഞടിക്കുന്നത്.

2007ല്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി പുടിന്റെ ആസ്തി 40 ബില്യണ്‍ ഡോളറാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും അദ്ദേഹം തന്റെ ശരിയായ ആസ്തി എത്രയാണന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും സമ്പത്തിന്റെ കാര്യത്തില്‍ പുടിന്‍ മറ്റൊരു മുഖം മൂടി ധരിച്ചിരിക്കുകയാണെന്നും ആദം പറഞ്ഞു.

പുടിനുമായി ബന്ധമുണ്ടായിരുന്ന കമ്പനികള്‍ക്കും ചില വ്യക്തികള്‍ക്കും യുഎസ് നേരത്തെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അഴിമതിക്കാരനാണെന്ന പരസ്യപ്രസ്താവന ആദ്യമായാണ് അമേരിക്ക നടത്തുന്നത്.

മുന്‍ റഷ്യന്‍ ചാരന്‍ അലക്‌സാണ്ടര്‍ ലിത്വിനെന്‍കോയുടെ കൊലപാതകത്തില്‍ പുടിന് പങ്കുണ്ടെന്ന ബ്രിട്ടന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News