ആറ്റിങ്ങലില്‍ യുവതിയുടെ കൊലപാതകം; യുവതിയെ കാണാതായത് കാമുകനൊപ്പം; യുവാവ് ഒളിവില്‍; മൃതദേഹം കണ്ടത് ബസ് സ്റ്റാന്‍ഡിന് സമീപം

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതിയെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനുവേണ്ടി തെരച്ചില്‍. ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് ആറ്റിങ്ങല്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം സൂര്യ എസ് നായ(27)രെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെ കാമുകനോടൊപ്പം കണ്ട ശേഷമാണ് സൂര്യയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം കാമുകന്‍ രാജേഷിന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.

murder-2

പിരപ്പന്‍കോടി സെന്റ് ജോണ്‍സ് നഴ്‌സിംഗ് ഹോമിലെ നഴ്‌സാണ് സൂര്യ. ഇന്നലെ വൈകിട്ട് നാലു മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയില്‍നിന്നു പോയതാണ്. ഇന്നുച്ചയ്ക്കു പന്ത്രണ്ടു മണിക്കായിരുന്നു ഡ്യൂട്ടി. ഇന്നു രാവിലെ സൂര്യയെയും രാജേഷിനെയും ആറ്റിങ്ങലില്‍ ഒന്നിച്ചു കണ്ടിരുന്നു. ഇവിടെയുള്ള ഒരു വീട്ടില്‍ ഇരുവരും വന്നിരുന്നു. രാജേഷിന്റെ ബൈക്കിലാണ് ഇരുവരും ഇവിടെനിന്നു പോയത്.

മൃതദേഹത്തിന് സമീപത്തുനിന്നു രാജേഷിന്റെ ബൈക്കും കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെത്തി. കഴിഞ്ഞദിവസങ്ങളില്‍ സൂര്യ സന്തോഷവതിയായിരുന്നെന്നും സംശയകരമായ സാഹചര്യങ്ങളൊന്നുമില്ലായിരുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി രാജേഷുമായി സൂര്യ പ്രണയത്തിലായിരുന്നു.

murder-3

റോഡരികില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവിടെവച്ചു വെട്ടിക്കൊന്നതാണോ കൊന്നശേഷം കൊണ്ടുവന്നിട്ടതാണോ എന്നു വ്യക്തമല്ല. കരച്ചിലോ മറ്റോ കേട്ടതായി ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ ദുരൂഹത വര്‍ധിക്കുകയാണ്. രാജേഷിനായുള്ള തെരച്ചില്‍ ശക്തമാക്കിയതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News