സരിതയുടെ മൊഴി ഗൂഢാലോചനയുടെ ഭാഗമെന്നു മുഖ്യമന്ത്രി; ആരോപണത്തിനു പിന്നില്‍ മദ്യലോബിയില്‍ ഒരു വിഭാഗം

കോഴിക്കോട്: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു മുമ്പില്‍ സരിത എസ് നായര്‍ മൊഴി നല്‍കിയത് തനിക്കും യുഡിഎഫ് സര്‍ക്കാരിനും എതിരായ ഗൂഢാലോചനയുടെ ഫലമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണത്തിനു പിന്നില്‍ സംസ്ഥാനത്തെ മദ്യലോബിയില്‍ ഒരു വിഭാഗമാണെന്നും മുഖ്യമന്ത്രി കോഴിക്കോട്ടു വാര്‍ത്താലേഖകരോടു പറഞ്ഞു.

കഴിഞ്ഞദിവസം വരെ താന്‍ പിതൃതുല്യനാണെന്നാണു സരിത പറഞ്ഞിരുന്നത്. ഇപ്പോള്‍ തിരുത്തിപ്പറയുകയാണ്. ഇതാണ് ഗൂഢാലോചനയുടെ തെളിവ്. മദ്യലോബികള്‍ക്കു കോടതിയില്‍ തിരിച്ചടി കിട്ടിയിരുന്നു. ഇതു സരിതയിലൂടെ പ്രതികാരം തീര്‍ക്കാനാണ് മദ്യമുതലാളിമാരില്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. യുഡിഎഫിനെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കുകയാണ് ചിലരുടെ ലക്ഷ്യം. അതിനു തെളിവുണ്ടെന്നും അതിനായി ശ്രമിക്കുന്നവര്‍ നാണംകെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News