ജോസ് തെറ്റയിലിനെതിരായ സിഡിക്കു പിന്നില്‍ ഉമ്മന്‍ചാണ്ടി; ഇടനിലക്കാരനായി നിന്ന ബെന്നി ബഹന്നാന്‍ പണം നല്‍കാതെ പറ്റിച്ചെന്ന് യുവതി; സംഭാഷണങ്ങളുടെ ശബ്ദരേഖ പീപ്പിള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരായ അശ്ലീല വീഡിയോയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്നു വീഡിയോയില്‍ ഉള്‍പ്പെട്ട യുവതിയുടെ വെളിപ്പെടുത്തല്‍. പീപ്പിള്‍ ടിവി ആലപ്പുഴ റിപ്പോര്‍ട്ടര്‍ ഷാജഹാനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരത്തിലൊരു സൂചന കിട്ടിയതിനെത്തുടര്‍ന്നു ഷാജഹാന്‍ വിശ്വാസ്യത ഉറപ്പിക്കാനായി യുവതിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു.

സിഡി പുറത്തുവിടാന്‍ ഉമ്മന്‍ചാണ്ടിയാണ് താല്‍പര്യം കാട്ടിയത്. മുപ്പതു ലക്ഷത്തോളം രൂപ സിഡിയുടെ പേരില്‍ പലരും വാങ്ങിയിട്ടുണ്ട്. താനുമായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹന്നാന്‍ എംഎല്‍എ ഒരു ഡീല്‍ ഉണ്ടാക്കുകയായിരുന്നു. ഈ ഡീലില്‍ തനിക്കു കൊടുക്കല്‍ മാത്രമേ ഉണ്ടായുള്ളൂവെന്നും വാങ്ങലുണ്ടായില്ലെന്നും യുവതി പീപ്പിള്‍ ടിവിയോടു പറഞ്ഞു. സോളാര്‍ കേസ് കൊടുമ്പിരിക്കൊണ്ട സമയത്താണ് ഈ സിഡി പുറത്തുവന്നത്. ഒരു വാര്‍ത്താ ചാനലിലൂടെയായിരുന്നു ഇത്. സോളാര്‍ കേസില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയിലുദിച്ച മാര്‍ഗമായിരുന്നു തെറ്റയിലിന്റെ സിഡിയെന്നും യുവതി വെളിപ്പെടുത്തി.

വന്‍ സാമ്പത്തിക ഇടപാടും രാഷ്ട്രീയ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും നിരവധി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും യുവതി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ നാമിര്‍ദേശപത്രിക കൊടുക്കേണ്ടതിന്റെ പിറ്റേ ദിവസം തന്നെ കബളിപ്പിച്ച നേതാക്കളുടെയെല്ലാം പേരുകള്‍ വെളിപ്പെടുത്തുമെന്നും യുവതി പറഞ്ഞു. താന്‍ സിഡി പുറത്തുവിട്ടതിലൂടെ നേട്ടമുണ്ടായപ്പോള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിനു വേണ്ടി സംസാരിച്ചവരും സഹായിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നെന്നും യുവതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News