ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് മലയാളി യുവതി; ഓഫീസില്‍ എത്തിയാല്‍ സ്ത്രീകളെ തരാമെന്ന് വാട്‌സ്ആപ്പ് വീഡിയോ; വൈറലായതോടെ പരസ്യവാചകങ്ങള്‍ അനുകരിച്ചതാണെന്ന് കോഴിക്കോട്ടുകാരിയുടെ വിശദീകരണം; വീഡിയോ കാണാം

തിരുവനന്തപുരം: ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. സുഹൃത്തിനൊപ്പം തമാശയ്ക്ക് വേണ്ടി പോസ്റ്റ് ചെയ്‌തെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് കോഴിക്കോട് സ്വദേശിനിയായ റസിയയ്ക്ക് പാരയായത്.

ദുബായില്‍ താനൊരു വേശ്യാലയം നടത്തുകയാണെന്നും അവിടെ വന്നാല്‍ ആവശ്യമുള്ള സ്ത്രീകളെ തരാമെന്നും വാഗ്ദാനം ചെയ്തു കൊണ്ടുള്ള വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ദുബായിലെ എല്ലാ ചെറുപ്പക്കാരേയും തന്റെ ഓഫീസിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നും യുവതി പറയുന്നു. ചുവന്ന ചുരിദാര്‍ ധരിച്ച് തലയില്‍ തട്ടമിട്ട് റസിയയെന്ന് പേര് പറഞ്ഞാണ് യുവതി പ്രത്യക്ഷപ്പെടുന്നത്. താന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയാണെന്നും യുവതി പരിചയപ്പെടുത്തുന്നു.

എന്നാല്‍ ആദ്യ വീഡിയോ വൈറലായതോടെ വിശദീകരണവുമായി യുവതി വീണ്ടുമെത്തി. താനൊരു മോശപ്പെട്ട സ്ത്രീയല്ലെന്നും സുഹൃത്തിനൊപ്പം ചേര്‍ന്ന് കാണിച്ച ചെറിയൊരു തമാശയാണ് ആദ്യ വീഡിയോയെന്നും യുവതി രണ്ടാമത്തെ വീഡിയോയില്‍ പറയുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് യുവതി ഇക്കാര്യങ്ങള്‍ പറയുന്നത്. പരസ്യവാചകങ്ങളിലെ പോലെ സംസാരിച്ചതാണെന്നും വേശ്യാലയം നടത്തിപ്പുകാരിയല്ല താനെന്നും യുവതി വിശദീകരിക്കുന്നു. ആദ്യവീഡിയോ വൈറലായതോടെ സലൂണിലെ ജീവനക്കാരിയായ തനിക്ക് ജോലി നഷ്ടപ്പെട്ടെന്നും അവര്‍ പറയുന്നു.

വീഡിയോകള്‍ വൈറലായതോടെ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ പിടികൂടിയ പെണ്‍വാണിഭസംഘവുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബോര്‍ണിയോ ഡിജിറ്റല്‍ എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വീഡിയോകള്‍ താഴെ കാണാം

“വളരെ ലജ്ജയോടെയും വേധനയോടെയുമാണ് ബോർണ്ണിയോ ഡിജിറ്റൽ ഈ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നത്”പ്രവാസികളായ മലയാളികളെ പറയിപ്പിക്കാൻ ഇതുപോലെയുളള സാധനങ്ങൾ ഇറങ്ങിയാൽ, ഇവിടെ കഴിയുന്ന മുഴുവൻ മലയാളികൾക്കും നാണക്കേടാണ്,ഇവളെ എത്രയും പെട്ടന്ന് നിയമത്തിൻ മുമ്പിൽ കൊണ്ടു വരുക.ഇവളുടെ ചതിയിൽ പെട്ടുപോയ പെൺകുട്ടികളെ രക്ഷപ്പെടുത്തുക…കുടുംബത്തിന്റെ പട്ടിണി തീർക്കാനായി അന്യനാട്ടിലേക്ക് ജോലി തേടി പോകുന്ന പാവപെട്ട പെണ്‍കുട്ടികളെ ഫ്ലാറ്റുകളില്‍ പൂട്ടിയിട്ട് സൂര്യവെളിച്ചം കാണിക്കാതെ ദിവസവും അമ്പതും നൂറും പേർക്ക് കാഴ്ചവെച്ച് കാശുണ്ടാക്കി സമൂഹത്തില്‍ അന്തസ്സായി ജീവിക്കുന്ന സെക്സ്റാക്കറ്റി ലെ ഒരു കണ്ണിയാണിവള്‍…ഈ പൂമോള് ഒരു പേടിയും കൂടാതെ ഇങ്ങിനെ ഒരു വീഡിയോ വാട്സാപ്പില്‍ പ്രചരിപ്പിക്കണമെങ്കല്‍ തങ്ങളെ ആർക്കും ഒന്നും ചെയ്യാനാകില്ല എന്ന ധൈര്യത്തിലാണ്…ഇവളുടെ നാട്ടിലും വീട്ടിലും മാന്യതയുടെ മുഖം മൂടി അണിഞ്ഞ് ജീവിക്കുമ്പോ അതില്‍ ഒരുപാട് പെണ്‍കുട്ടികളുടെ കണ്ണീരുണ്ട് കുടുംബങ്ങളുടെ ശാപം ഉണ്ട്.ഇവളെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്നതിനായി മാക്സിമം ഇത് ഷയറ് ചെയ്യുക.. ഇവയുടെ മാന്യതയുടെ മുഖം മൂടി വലിച്ച് കീറുക. നിയമത്തിന് മുമ്പില്‍ എത്തിക്കുകഇത് മൂലം അനവധി പെണ്‍കുട്ടികള്‍ രക്ഷപെട്ടേക്കാം..

Posted by Bornio Digital on Monday, February 1, 2016

നിങ്ങള് ഹിന്ദുവോ മുസ്ലിമോ എന്നതല്ല വിഷയം ….നിങ്ങള് ഒരു സ്ത്രീയാണ്‌ തമാശക്ക് പറയാൻ പറ്റിയ വിഷയം വേറെ എന്തെല്ലാം ഉണ്ട് ഇനി തമാശയാണേ കിൽ തന്നെ. ഇങ്ങനെ ആരേലും പറയുമോ … ആ തമാശ പറയുമ്പോൾ ഈ സഹോദരികളുടെ കുട്ടികൾ എവിടെ ആയിരുന്നു വീഡിയോ ചീഞ്ഞു നാറിയപ്പോഴാണോ കുട്ടികൾ പൊട്ടി മുളച്ചത് കുറച്ചു കുട്ടികൾ ചൂടോടെ ചൂടോടെ പാടിയതിന്റെ ആഭാസ കോമാളിത്തരങ്ങൾ നിങ്ങളും കണ്ടു കാണുമല്ലോ ഇങ്ങനെ എല്ലാം നടക്കുന്ന കാലക്കട്ടത്തിൽ താങ്കൾ ഇങ്ങനെസ്വന്തം മക്കളെ അറവു ശാലയിലേക്ക് വലിച്ചരിയുന്ന തമാശകൾ പറയുകയോ കൊള്ളാം എന്ത് ആബാസവും വിളിച്ചു പരയാമെന്നകും ജോലി പോയത്രേ ജോലിയെ പോകുകയോള്ളൂ.ഇപ്പോൾ കിടന്നു മോങ്ങുകയാണ് പറയുമ്പോൾ എന്തായിരുന്നു ഉഷാർ പച്ച കള്ളമാണ് നിങ്ങൾ പറയുന്നത് മക്കളെ പോറ്റാൻ വന്ന ഒരമ്മ ആ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ട നല്ല ഉപദേശങ്ങൾ ഇതെല്ലാമാണോ. പറഞ്ഞു കൊടുക്കേണ്ട തമാശകൾ ഇതാണോ … കൊള്ളേണ്ട ത്കൊള്ളേണ്ട സ്ഥലത്ത് കൊണ്ടപ്പോൾ മൂഞ്ചിയ കണ്ണീരുമായ് വന്നിരിക്കുന്നു ഇനി നിങ്ങൾ തമാശക്ക്എടുത്തതായാലും അല്ലെങ്കിലും സ്വന്തം മക്കളും ഒരു മക്കളും അമ്മെ എന്ന് വിളിക്കാൻ ആഗ്രഹിക്കില്ല അത്രക്ക് വെറുപ്പായിരിക്കും കാർക്കിച്ചു തുപ്പും .

Posted by Bornio Digital on Monday, February 1, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News