വഴിയില്‍ പരിചയപ്പെട്ട പ്രവാസി യുവാവിന് നഗ്നചിത്രങ്ങള്‍ കീക്കിലൂടെ അയച്ചു പ്രലോഭിപ്പിച്ചു; ദുബായില്‍ യുവതിക്കും യുവാവിനുമെതിരേ കേസ്

ദുബായ്: മക്കളെ സ്‌കൂളിലാക്കാന്‍ പോയപ്പോള്‍ വഴിയില്‍ വച്ചു പരിചയപ്പെട്ട തൊഴില്‍രഹിതനായ പ്രവാസിയുവാവിന് യുവതി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു ലൈംഗിക ബന്ധത്തിനു പ്രലോഭിപ്പിച്ചെന്നു കേസ്. 29 വയസുകാരിയായ എമിറേറ്റി യുവതിയും 28 വയസുകാരനായ കൊമോറസ് ദ്വീപ് നിവാസിയുമാണ് കേസില്‍പെട്ടത്. ഇരുവരും അവിവാഹിതരായിരിക്കേ മൂന്നുവട്ടം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും കേസെടുത്തിട്ടുണ്ട്.

ഏപ്രിലിലാണ് യുവതി യുവാവിന് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തത്. മക്കളെ സ്‌കൂളിലാക്കാന്‍ പോയപ്പോള്‍ പരസ്പരം നമ്പര്‍ കൈമാറുകയും പരിചയപ്പെടുകയും യുവതി പിന്നീട് യുവാവിന് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയുമായിരുന്നെന്നാണ് കേസ്. പിന്നീട്, ഭര്‍ത്താവിനെ പിരിയാന്‍ യുവാവ് നിര്‍ബന്ധിക്കുകയും വഴങ്ങാതെ വന്നപ്പോള്‍ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ യുവതിതന്നെ പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.

കീക്ക് എന്ന സോഷ്യല്‍മീഡിയാ നെറ്റ് വര്‍ക്കിലൂടെയാണ് യുവതി യുവാവിന് ചിത്രങ്ങള്‍ അയച്ചുകൊടുത്തത്. ഈ ചിത്രങ്ങള്‍ തന്റെ ഭര്‍ത്താവിനെ കാണിക്കുമെന്നും ലൈംഗികബന്ധമുണ്ടായ കാര്യം ഭര്‍ത്താവിനോടു പറയുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. നേരത്തേ, തെളിവുകളില്ലാത്തതിനാല്‍ ദുബായ് കോടതി യുവാവിനെ വെറുതെ വിട്ടിരുന്നു. എന്നാല്‍ യുവതി മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു.

താന്‍ കുറ്റക്കാരിയല്ലെന്നും തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്നുമാണ് യുവതിയുടെ പരാതി. അതേസമയം, താന്‍ ആവശ്യപ്പെട്ടിട്ടല്ല, സ്വമേധയാ യുവതി നഗ്നചിത്രങ്ങള്‍ അയച്ചുതരികയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നെന്നും യുവാവ് കോടതിയോടു പറഞ്ഞു. ഈ മാസം അവസാനം കോടതിയില്‍ അന്തിമവാദത്തിന് ശേഷം ശിക്ഷ പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here