ജസ്റ്റിസ് കെഎസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു; അന്ത്യം കൊച്ചിയില്‍

കൊച്ചി: സുപ്രീംകോടതി മുന്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെഎസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാവിലെ 8 മണി മുതല്‍ 12:30 വരെ എറണാകുളം ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഒരു മണിയോടെ സ്വവസതിയായ അമ്മന്‍കോവില്‍ റോഡിലെ ആനന്ദ ഭവനത്തില്‍ ഭൗതിക ശരീരം കൊണ്ട് വരും. വൈകുന്നേരം നാല് മണിയോടെ രവിപുരം ശ്മശാനത്തില്‍  മൃതദേഹം സംസ്‌കരിക്കും.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതി സംബന്ധിച്ച് അന്വേഷിച്ചത് ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ ആയിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞതാണെന്നും നാടിന് അപമാനമാണ് എന്നുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതി സംബന്ധിച്ച് അന്വേഷിച്ചത് ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ ആയിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞതാണെന്നും നാടിന് അപമാനമാണ് എന്നുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം.

1966 മുതല്‍ 1980 വരെ കേരള ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്നു. 1982ല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി സ്ഥാനമേറ്റു. പട്‌ന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്നതിന് ശേഷമാണ് സുപ്രീം കോടതി ജഡ്ജിയാവുന്നത്. 1997ലാണ് ജസ്റ്റിസ് കെഎസ് പരിപൂര്‍ണന്‍ ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.

ജസ്റ്റിസ് പരിപൂര്‍ണന്റെ മരണത്തെ തുടര്‍ന്ന് നാളെ നടക്കേണ്ട സോളാര്‍ സിറ്റിംഗ് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News