ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍; സംഭവം രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് സുഷമ സ്വരാജ്

ബംഗളൂരു: ബംഗളൂരുവില്‍ നടുറോഡില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരികയാണെന്നും ബംഗളൂരു പൊലീസ് അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ടാന്‍സാനിയ ഇന്ത്യക്ക് കത്തയച്ചിരുന്നു. ഈ നൂറ്റാണ്ടില്‍ സംഭവിച്ചുകൂടാത്തതാണ് ഇന്ത്യയില്‍ സംഭവിച്ചതെന്നും ടാന്‍സാനിയന്‍ ഹൈക്കമ്മീഷണര്‍ ജോണ്‍ കിജാസി പറഞ്ഞു. സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും പ്രതികള്‍ക്കെതിരെ ഉടന്‍തന്നെ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയത്തിന് അയച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരരാമയ്യ അറിയിച്ചു.

ബംഗളുരു ഹേസാര്‍ഘട്ട റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കഴിഞ്ഞദിവസം ഒരു സുഡാന്‍കാരന്‍ ഓടിച്ച കാറിടിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് ടാന്‍സാനിയക്കാരിക്ക് നേരെ അക്രമം നടന്നത്. സംഭവത്തിന് അരമണിക്കൂറിനു ശേഷമാണ് യുവതി ഇവിടെയെത്തിയത്. യുവതിയെ കാറില്‍നിന്നുവലിച്ചിറക്കി നഗ്‌നയാക്കുകയും കാര്‍ കത്തിക്കുകയുമായിരുന്നു. നഗ്‌നയാക്കി ആളുകള്‍ക്കു മുന്നിലൂടെ നടത്തിക്കുകയും ചെയ്തു. യുവതി ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ സമ്മതിച്ചില്ല. ഇന്നലെ ബംഗളുരുവില്‍ ആഫ്രിക്കക്കാരായ രണ്ടു വിദ്യാര്‍ഥികളുടെ കാറുകളും അഗ്‌നിക്കിരയാക്കിയിരുന്നു. ബംഗളൂരു ആചാര്യ കോളജിലെ ബിബിഐ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News