ഷാന്‍ ജോണ്‍സണ്‍ ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ; സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍ ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ. തൃശൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു. സംവിധായകന്‍ കമല്‍ ഉള്‍പ്പടെ ചലച്ചിത്ര – സംഗീത – സാസ്‌കാരിക ലോകത്ത് നിന്ന് പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ ഷാനിന് അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മൂന്ന് മണിയോടെ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

അതേസമയം ഷാന്‍ ജോണ്‍സന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഷാനിന്റേത് സ്വാഭാവിക മരണമാണെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടില്‍ പറയുന്നു. അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്നും റോയപ്പേട്ട ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.

ഗായികയും സംഗീത സംവിധായികയുമായ ഷാനിനെ ചെന്നൈയില്‍ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ് സിനിമയായിരുന്നു ഷാനിന്റെ തട്ടകം. പ്രെയ്‌സ് ദ ലോര്‍ഡ്, എങ്കേയും എപ്പോതും, പറവൈ, തിര എന്നീ സിനിമകളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയതും ഷാനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News