ചെന്നൈയില്‍ തലയറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം നടിയുടേത്; ഭര്‍ത്താവും കാമുകിയായ മറ്റൊരു നടിയും അറസ്റ്റില്‍

ചെന്നൈ: ഒരു മാസം മുന്‍പ് തലയറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ചലച്ചിത്ര-സീരിയല്‍ നടിയുടേതാണെന്ന് തിരിച്ചറിഞ്ഞു. നടി ശശിരേഖ (32)യുടേതാണ് മൃതദേഹമെന്ന് പൊലീസ് അറിയിച്ചു. ഉടലില്‍ നിന്ന് തലയറുത്തുമാറ്റിയ നിലയില്‍ ജനുവരി അഞ്ചിനാണ് ശശിരേഖയെ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഭര്‍ത്താവ് രമേശ്, (36) കാമുകിയും നടിയുമായ കോകില്യ കശിവ് (22)എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഭാരമുള്ള വസ്തു കൊണ്ട് ശശിരേഖയെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പിന്നിട് തലവെട്ടി മാറ്റി രാമപുരത്തെ മാലിന്യക്കൂമ്പാരത്തില്‍ കൊണ്ടു പോയി തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിന്നാണ് ശശിരേഖയുടെ മൃതദേഹം കണ്ടെത്തിയത്. ശശിരേഖയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രണ്ടാഴ്ച്ചത്തോളം രമേശിനെ നിരീക്ഷിച്ച ശേഷമായിരുന്നു അറസ്‌റ്റെന്ന് അന്വേഷണസംഘം അറിയിച്ചു.

വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവുമായിരുന്ന ശശിരേഖയെ 2014 ഓഗസ്റ്റിലാണ് രമേശ് വിവാഹം ചെയ്തത്. എന്നാല്‍ കോകില്യയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും നിരന്തരം കലഹിച്ചിരുന്നു. ഗാര്‍ഹിക പീഡനം, കുട്ടിയെ തട്ടിക്കൊണ്ടുപോയി തുടങ്ങി നിരവധി പരാതികളും രമേശിനെതിരെ ശശിരേഖ നല്‍കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതി വ്യാജമായിരുന്നെന്നും പൊലീസ് അറിയിച്ചു.

അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചില ചിത്രങ്ങളിലും ശശിരേഖ സുപ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നാളൈ മുതല്‍ കുടിക്ക മാട്ടേന്‍ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ശശിരേഖയുടെ ചിത്രം. കറുപ്പസാമ്യപുരമാണ് കോകില്യ കശിവിന്റെ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News