യുവ ഗവേഷക സുഹൃത്തുമായുള്ള വീഡിയോ ചാറ്റിംഗിനിടെ കഴുത്തില്‍ കുടുക്കിട്ടു തൂങ്ങി; പൊലീസ് പാഞ്ഞെത്തിയെങ്കിലും രക്ഷിക്കാനായില്ല

ഭുവനേശ്വര്‍: മുപ്പത്തിനാലുകാരിയായ ഗവേഷക വിദ്യാര്‍ഥിനി സുഹൃത്തിനെ വീഡിയോ കോളിന് ക്ഷണിച്ച് തൂങ്ങിമരിച്ചു. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനെറല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ടെക്‌നോളജിയിലെ ഗവേഷക വിദ്യാര്‍ഥിനി സുബ്ബലക്ഷ്മി ആചാര്യയാണ് ജീവനൊടുക്കിയത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആത്മഹത്യക്കു കാരണം എന്താണെന്ന് അറിവായിട്ടില്ല. രണ്ടുവര്‍ഷമായി മാഞ്ചേശ്വറിലെ ഒരു ഫഌറ്റില്‍ ഒറ്റയ്ക്കാണ് സുബ്ബലക്ഷ്മി താമസം. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സുബ്ബലക്ഷ്മി നാഗ്പൂരിലുള്ള പുരുഷ സുഹൃത്തിനെ വിളിച്ചത്. വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ മുറിയിലുണ്ടായിരുന്ന തുണിയെടുത്തു കഴുത്തില്‍ കുടുക്കിട്ടു തൂങ്ങുകയായിരുന്നു. ദൃശ്യങ്ങള്‍ കണ്ട് സുഹൃത്ത് ഭുവനേശ്വര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ വീട്ടുവിലാസവും അറിയിച്ചു.

പൊലീസ് പാഞ്ഞെത്തി വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് സുബ്ബലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പുതന്നെ മരിച്ചിരുന്നു. ശരീരം തൂങ്ങിനില്‍ക്കുന്നത് ഷൂട്ട് ചെയ്യാവുന്ന വിധം സ്മാര്‍ട്‌ഫോണ്‍ ഒരുക്കിവച്ചാണ് സുബ്ബലക്ഷ്മി തൂങ്ങിയതെന്നു പൊലീസ് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here