മൂന്നു പേരെ കാറിലിട്ട് ചുട്ടുകൊല്ലുന്ന നാലുവയസ്സുകാരന്‍ ഐഎസ് ബാലന്‍; ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു

ലണ്ടന്‍: മൂന്നു പേരെ കാറിലിട്ട് ചുട്ടുകൊല്ലുന്ന നാലുവയസ്സുകാരനായ ഐഎസ് ബാലന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ടു. സിറിയയ്ക്കു വേണ്ടി ചാരപ്പണി ചെയ്‌തെന്ന് ആരോപിച്ചാണ് മൂന്നു പേരെ കാറിന് തീകൊളുത്തി ചുട്ടുകൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് യൂട്യൂബിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് റിമൂവ് ചെയ്തു. അടുത്തിടെ ഇസ്ലാംമതത്തിലേക്ക് മാറിയ ഖദീജ എന്നു പേരായ ഇസ്ലാമിക് ഭീകരവാദിയുടെ മകനാണ് ഈ ബാലനെന്നാണ് വിവരം.

ഇസാ ഡെയര്‍ എന്നാണ് ബാലന്റെ പേര് എന്നാണ് സൂചന. ഐഎസിന്റെ വേഷവിധാനത്തില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടി കയ്യില്‍ ഒരു ഡിറ്റണേറ്ററും കരുതിയിട്ടുണ്ട്. പിന്നീട് ഐഎസ് തടവിലാക്കിയിരുന്ന മൂന്നു പേരെയും ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിപ്പിച്ച് കാറിലാക്കി കെട്ടിയിടുന്നു. ബ്രിട്ടീഷ് ഭാഷ സംസാരിക്കുന്ന ഒരാള്‍ ബാലന്റെ അടുത്ത് നില്‍പ്പുണ്ട്. ഇയാള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ തന്റെ പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തുന്നു. നിങ്ങള്‍ ഞങ്ങളെ കൊല്ലാന്‍ വേണ്ടി ചാരന്‍മാരെ അയച്ചു. ഇപ്പോള്‍ നിങ്ങളുടെ ചാരന്‍മാരെ ഞങ്ങള്‍ കൊല്ലുന്നു. എതിരിടാന്‍ സൈന്യത്തെയും തയ്യാറാക്കി ഇരുന്നോളൂ എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. ഇതിനുശേഷമാണ് കാര്‍ കത്തിക്കുന്നത്.

ഗ്രേസ് ഡെയര്‍ എന്നാണ് ബാലന്റെ അമ്മയുടെ പേര്. 2012-ലാണ് ഇവര്‍ സിറിയയിലേക്ക് പലായനം ചെയ്തത്. പിന്നീട് സ്വീഡിഷ് പൗരനായ അബു ബകര്‍ എന്ന ഭീകരവാദിയെ വിവാഹം ചെയ്ത് ഇവരും ഐഎസിലേക്ക് ചേരുകയായിരുന്നു. അബു ബകര്‍ ഇതിനകം കൊല്ലപ്പെട്ടതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News