പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതില്‍ നിന്ന് ജയില്‍വകുപ്പ് ഒഴിഞ്ഞുമാറി; ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് വിശദീകരണം

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ നിന്ന് ജയില്‍വകുപ്പ് പിന്‍മാറി. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.

പരിയാരത്തെ ചികിത്സാ രേഖകള്‍ നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൈമാറിയിരുന്നു. ഡോക്ടര്‍മാര്‍ പരിയാരത്ത് ജയരാജനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

അതിനിടെ, ജയരാജന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. എസ്എം അഷ്‌റഫില്‍ നിന്നു സിബിഐ സംഘം മൊഴിയെടുത്തു. സിബിഐ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന തലശേരി ഗവ. റസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചാണ് ഡോക്ടറുടെ മൊഴിയെടുത്തത്. പരിയാരം മെഡിക്കല്‍ കോളജില്‍ പി. ജയരാജനെ ഇതുവരെ ചികിത്സിച്ചതിന്റെ രേഖകള്‍ കഴിഞ്ഞദിവസം സിബിഐ സംഘം നേരിട്ട് ശേഖരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News