സുരക്ഷാ സേനയുടെ വെടിവെപ്പില്‍ വിദ്യാര്‍ത്ഥിനിയും യുവാവും കൊല്ലപ്പെട്ടു; കശ്മീരില്‍ ബന്ദിന് ആഹ്വാനം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വിദ്യാര്‍ത്ഥിനിയും യുവാവും കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ കാക്‌പോരയിലായിരുന്നു ജനക്കൂട്ടവും സൈന്യവും ഏറ്റുമുട്ടിയത്. കല്ലുമായി നേരിട്ട ജനത്തിനു നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു.

പുല്‍വാമ സ്വദേശികളായ ഷായിസ്ത ഹമീദ്(22), എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ ഡാനിഷ് ഫാറൂഖ് മിര്‍ (19) എന്നിവരാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ നില്‍ക്കുമ്പോഴായിരുന്നു ഷായിസ്തയ്ക്ക് വെടിയേറ്റത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ ഷായിസ്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെടിവെപ്പില്‍ പരുക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്.

സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് പ്രദേശവാസികളും സൈന്യത്തിനു നേര്‍ക്ക് തിരിഞ്ഞത്. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News