രാജ്യദ്രോഹിയുടെ സീല്‍ അടിച്ച് ബുദ്ധിയുള്ള ആ തലച്ചോറിനെ ഇല്ലാതാക്കാമെന്ന് ഭീരുക്കള്‍ തീരുമാനിച്ചു; ഒരപേക്ഷ, ആ മനുഷ്യനെ കൊല്ലരുത്; ജെഎന്‍യു പ്രശ്‌നത്തില്‍ വീണ്ടും ആഷിഖ് അബു

ജെഎന്‍യു പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കി വീണ്ടും ആഷിഖ് അബു.

‘ഭരണകൂട ഭീകരതയ്ക്ക് ശക്തിയുണ്ടാവും പക്ഷെ ആയുസ്സ് കുറയും അതാണ് ചരിത്രം. ഒരു വാക്ക് പോലും രാജ്യത്തിനെതിരായി കനൈയ്യ കുമാര്‍ പറഞ്ഞില്ല എന്ന് മാത്രമല്ല, നമ്മുടെ ഭരണഘടന പൂര്‍ണമായി മാനിക്കുന്നെന്നും ബാബാ സാഹിബ് അംബേദ്കര്‍ വിഭാവനം ചെയ്ത ജനാധിപത്യവും നിയമ നിര്‍മാണവും അല്ല ഇപ്പോള്‍ നടക്കുന്നതെന്നും ആ ചെറുപ്പക്കാരന്‍ ചൂണ്ടി കാട്ടുന്നു. അയാള്‍ പരസ്യ സംവാദത്തിനായി മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നുണ്ട്. അഫ്‌സല്‍ ഗുരു എന്നല്ല എല്ലാ തീവ്രവാദത്തെയും ശക്തമായി എതിര്‍ക്കുന്നെന്നും വ്യക്തമാക്കുന്നു.’- ആഷിഖ് അബു പറയുന്നു.

‘എവിടെയാണ് ഈ ചെറുപ്പക്കാരന്‍ രാജ്യദ്രോഹി ആവുന്നത്? നല്ല തെളിഞ്ഞ ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരന്റെ ചോദ്യങ്ങള്‍ക്ക് മുന്പില്‍ അക്രമം അല്ലാതെ വേറെ മാര്‍ഗം ഇല്ലാതായി. രാജ്യദ്രോഹിയുടെ സീല്‍ അടിച്ച് ഈ തലച്ചോറിനെ ഇല്ലാതാക്കാം എന്ന് ഭീരുക്കള്‍ തീരുമാനിച്ചു. നടപ്പിലാക്കാന്‍ തുടങ്ങി . പക്ഷെ ഇവര്‍ കൊമ്പ് കോര്‍ത്തത് ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ തലച്ചോറുകലോടാണ്. അവരുടെ ചോദ്യങ്ങള്ക്ക് മുന്‍പില്‍ അടിച്ചമര്‍ത്തല്‍ അല്ലാതെ വേറെ മാര്‍ഗമില്ല. അതാണ് ഭരണചക്രം കയ്യാളുന്നവര്‍ പരീക്ഷിക്കുന്ന തന്ത്രം. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് കന്നയ്യ എന്ന ചങ്കുറപ്പും ആര്ജ്ജവവുമുള്ള കമ്മ്യൂണിസ്റ്റ്‌റിനെ രാജ്യദ്രോഹിയായി മുദ്രകുത്തി തുടച്ചുനീക്കാന്‍ നോക്കുന്നത്.

* ഒരപേക്ഷ, ആ മനുഷ്യനെ കൊല്ലരുത്. ‘- ആഷിഖ് അബു വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News