ജെഎന്‍യു വിദ്യാര്‍ഥികളെ അപമാനിച്ച് ബിജെപി എംഎല്‍എ; കാമ്പസില്‍ എന്നും നഗ്നനൃത്തമെന്നും 3000 കോണ്ടങ്ങള്‍ ഉപയോഗിക്കുന്നെന്നും അധിക്ഷേപം; പ്രസംഗത്തിന്റെ വീഡിയോ കാണാം

ദില്ലി: കനയ്യകുമാറിന്റെ വിവാദപ്രസംഗത്തിന് ശേഷം വിവാദമായ ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെയും വിദ്യാര്‍ഥികളെയും അധിക്ഷേപിച്ചും അപമാനിച്ചും ബിജെപി എംഎല്‍എ. കാമ്പസില്‍ രാത്രി എട്ടുമണികഴിഞ്ഞാല്‍ സാംസ്‌കാരിക പരിപാടിയെന്ന പേരില്‍ നഗ്നനൃത്തമാണു നടക്കുന്നതെന്നാരോപിച്ചാണ് രാജസ്ഥാനില്‍ അള്‍വാറിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹുജ രംഗത്തെത്തിയിരിക്കുന്നത്.

ജെഎന്‍യു ദേശവിരുദ്ധരുടെ താവളമാണ്. ദിവസവും മൂവായിരം കോണ്ടങ്ങളാണ് കാമ്പസില്‍ ഉപയോഗിക്കുന്നത്. ഗര്‍ഭനിരോധന കുത്തിവയ്പുകളുടെ കേന്ദ്രമാണിത്. പെണ്‍മക്കളും സഹോദരിമാരും ഇവിടെ ചെയ്യുന്നതൊക്കെ ചെയ്യരുതാത്ത കാര്യങ്ങളാണ്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ പ്രശംസിച്ച ഇടമാണ് അത്. ദിവസവും 3000 ബിയര്‍ ക്യാനുകളാണ് കാമ്പസില്‍ ഉപയോഗിക്കുന്നത്. ഇതാരാണു കുടിക്കുന്നത്? നിങ്ങള്‍തന്നെ ചിന്തിക്കുക.

പതിനായിരം സിഗരറ്റുകുറ്റികളും നാലായിരം ബീഡിക്കുറ്റികളുമാണ് കാമ്പസില്‍ ദിവസവും കണ്ടെടുക്കുന്നത്. മാംസം കഴിച്ചശേഷം ദിവസവും എച്ചിലാക്കപ്പെടുന്നത് അമ്പതിനായിരം എല്ലിന്‍ കഷ്ണങ്ങളാണ്. ദേശവിരുദ്ധര്‍ കഴിച്ചു തള്ളുന്നതാണ് ഇത്. താന്‍ എവിടെനിന്ന് കേട്ട കാര്യങ്ങള്‍ എന്നു പറയാതെയാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ അപമാനിച്ചുകൊണ്ട് അഹുജയുടെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News