ജെഎന്‍യുവില്‍ കോണ്ടവും മദ്യവും കണ്ടെത്തിയ ‘മഹാനാ’യ എംഎല്‍എ പ്രീഡിഗ്രിയും ഗുസ്തിയും; ഇന്ത്യയിലെ ധിഷണാശാലികളുടെ കാമ്പസിനെക്കുറിച്ച് വിവരക്കേടു പറയുന്നത് വെറുതെയല്ല

ആള്‍വാര്‍: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ മദ്യപാനികളും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരും ആണെന്നു പ്രസ്താവിച്ച ബിജെപി എംഎല്‍എ പ്രീഡിഗ്രിയും ഗുസ്തിയും മാത്രമുള്ളയുള്ളയാള്‍. ആള്‍വാര്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയാണ് ജെഎന്‍യു വിദ്യാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

കോളജില്‍ ചേര്‍ന്നെങ്കിലും ഡിഗ്രി ഒന്നാം വര്‍ഷം പഠനം നിര്‍ത്തി. പിന്നീട് നാട്ടിലെ ഒരു പ്രാദേശിക പത്രത്തില്‍ പ്രാദേശിക ലേഖകനായി ചേര്‍ന്നു. ഇതിനിടയിലാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചതും നേതാവായി ഉയര്‍ന്നതും. രണ്ടു തവണം എംഎല്‍എയായി. നിയമസഭയിലെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായിരുന്നു രണ്ടു വര്‍ഷം.

RELATED POST

ജെഎന്‍യു വിദ്യാര്‍ഥികളെ അപമാനിച്ച് ബിജെപി എംഎല്‍എ; കാമ്പസില്‍ എന്നും നഗ്നനൃത്തമെന്നും 3000 കോണ്ടങ്ങള്‍ ഉപയോഗിക്കുന്നെന്നും അധിക്ഷേപം; പ്രസംഗത്തിന്റെ വീഡിയോ കാണാം

ഇന്നലെ ഒരു ചടങ്ങില്‍ പ്രസംഗിക്കവേയാണ് ഇന്ത്യയിലെ ധിഷണാശാലികള്‍ പഠിക്കുന്ന കാമ്പസില്‍ രാത്രിയായാല്‍ നഗ്നനൃത്തവും മദ്യപാനവുമാണെന്ന് അഹൂജ പ്രസ്താവിച്ചത്. ദിവസവും മൂവായിരം ഗര്‍ഭനിരോധന ഉറകളാണ് കാമ്പസില്‍ ഉപയോഗിക്കുന്നതെന്നും ഗര്‍ഭഛിദ്രം നടത്താനുള്ള കുത്തിവയ്പുകളുടെ ഉപയോഗം പതിവാണെന്നും പറഞ്ഞിരുന്നു. കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഗ്യാന്‍ ദേവ് കോളജില്‍ പോലും പോകാത്തയാളാണെന്നു വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News