രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പരോള്‍; നളിനി വെല്ലൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി; പരോള്‍ പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍

ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി പരോളില്‍ പുറത്തിറങ്ങി. ഇന്ന് രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ 12 മണിക്കൂര്‍ പരോളാണ് അനുവദിച്ചിരിക്കുന്നത്. പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പരോള്‍. നടപടികള്‍ പൂര്‍ത്തിയാക്കി എട്ടേമുക്കാലോടെ നളിനി തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലില്‍ പുറത്തിറങ്ങി.

മുന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായ നളിനിയുടെ പിതാവ് ശങ്കരനാരായണന്‍(91) ചൊവ്വാഴ്ചയാണ് മരണമടഞ്ഞത്. മൃതദേഹം ചെന്നൈ കോട്ടൂരിലെ നളിനിയുടെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുവരും. അവിടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

1991 മേയ് 21ന് ശ്രീപെരുംപുത്തൂരിലെ ചാവേര്‍ സ്ഫാടനത്തിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News