ലൈംഗികത്തൊഴിലാളികളോട് ബഹുമാനമാണ്; സംഘി എന്നു വിളിക്കുന്നതാണ് ഏറ്റവും വലിയ അപമാനം; ജെഎന്‍യു കാംപസില്‍ കോണ്ടം തേടിയിറങ്ങിയ ബിജെപി എംഎല്‍എയ്ക്ക് ജെഎന്‍യു യൂണിയന്‍ ഉപാധ്യക്ഷയുടെ മറുപടി

ദില്ലി: ജെഎന്‍യുവില്‍ പ്രതിദിനം 3000 കോണ്ടങ്ങള്‍ ഉപയോഗിക്കപ്പെടുന്നെന്നും നഗ്നനൃത്തങ്ങള്‍ അരങ്ങേറുന്നെന്നുമുള്ള ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയ്ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷ ഷഹല റാഷിദിന്റെ മറുപടി. തങ്ങളെ വേശ്യ എന്നു വിളിച്ചാലും സംഘി എന്നു വിളിക്കരുതെന്ന് ഷഹല പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷഹലയുടെ മറുപടി. വേശ്യ എന്നു വിളിക്കുന്നതിനേക്കാള്‍ സംഘി എന്നു വിളിക്കുന്നതാണ് തങ്ങള്‍ക്ക് ഏറ്റവും വലിയ അപമാനമെന്നും ഷഹല പോസ്റ്റില്‍ പറയുന്നു.

ലൈംഗികത്തൊഴിലാളികളോട് തങ്ങള്‍ക്ക് ബഹുമാനമാണ്. ബിജെപി നേതാക്കള്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളെ വേശ്യകളെന്നാണ് വിളിക്കുന്നതെന്നും, പ്രതിദിനം 3000 കോണ്ടങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നുവെന്നും ഷഹല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ബിജെപിക്കാരുടെ ഇത്തരം വിളികളെയൊന്നും അപമാനമായി കാണുന്നില്ല. ബിജെപി എംഎല്‍എയുടെ വാക്കുകളോട് ജെഎന്‍യുവിലെ വനിതാ എബിവിപി പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും ഷഹല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

BJP leaders say that JNU women are prostitutes and use 3,000 condoms a day. As comrade Kavita Krishnan said, we, JNU…

Posted by Shehla Rashid on Tuesday, February 23, 2016

രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയാണ് ജെഎന്‍യു വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ തരംതാണ ആരോപണവുമായി രംഗത്തെത്തിയത്. രാത്രി എട്ടു മണി കഴിഞ്ഞാല്‍ ജെഎന്‍യുവില്‍ സാംസ്‌കാരിക പരിപാടിയെന്ന പേരില്‍ നഗ്‌നനൃത്തമാണു നടക്കുന്നതെന്നായിരുന്നു ആരോപണം.ജെഎന്‍യു ദേശവിരുദ്ധരുടെ താവളമാണ്. ദിവസവും മൂവായിരം കോണ്ടങ്ങളാണ് കാമ്പസില്‍ ഉപയോഗിക്കുന്നത്. ഗര്‍ഭനിരോധന കുത്തിവയ്പുകളുടെ കേന്ദ്രമാണിത്. പെണ്‍മക്കളും സഹോദരിമാരും ഇവിടെ ചെയ്യുന്നതൊക്കെ ചെയ്യരുതാത്ത കാര്യങ്ങളാണ്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ പ്രശംസിച്ച ഇടമാണ് അത്. ദിവസവും 3000 ബിയര്‍ ക്യാനുകളാണ് കാമ്പസില്‍ ഉപയോഗിക്കുന്നത്. ഇതാരാണു കുടിക്കുന്നത്? നിങ്ങള്‍തന്നെ ചിന്തിക്കുക എന്നായിരുന്നു എംഎല്‍എ പറഞ്ഞത്.

പതിനായിരം സിഗരറ്റുകുറ്റികളും നാലായിരം ബീഡിക്കുറ്റികളുമാണ് കാമ്പസില്‍ ദിവസവും കണ്ടെടുക്കുന്നത്. മാംസം കഴിച്ചശേഷം ദിവസവും എച്ചിലാക്കപ്പെടുന്നത് അമ്പതിനായിരം എല്ലിന്‍ കഷ്ണങ്ങളാണ്. ദേശവിരുദ്ധര്‍ കഴിച്ചു തള്ളുന്നതാണ് ഇത്. താന്‍ എവിടെനിന്ന് കേട്ട കാര്യങ്ങള്‍ എന്നു പറയാതെയായിരുന്നു ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ അപമാനിച്ചുകൊണ്ട് അഹുജയുടെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News