10 സ്ത്രീകളെ വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി ഗുണ്ടകള്‍ ബലാല്‍സംഗം ചെയ്തു; പരാതി നല്‍കിയാല്‍ മാനം പോകുമെന്ന് പൊലീസ്; ഗുണ്ടകള്‍ വാഹനവും കത്തിച്ചു

ദില്ലി: ദില്ലിയിലേക്ക് പോകുകയായിരുന്ന സ്ത്രീകളെ ഗുണ്ടകള്‍ വാഹനം തടഞ്ഞു നിര്‍ത്തി പിടിച്ചിറക്കി പാടത്തിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്തു. 10 ഓളം സ്ത്രീകളാണ് 30 ഓളം ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. ഹരിയാനയിലെ മുര്‍ത്താളിലെ ദേശീയപാതയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിന് ജാട്ട് സംവരണ പ്രക്ഷോഭവുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍, പരാതി നല്‍കാനെത്തിയവരോട് പൊലീസിന്റെ പെരുമാറ്റമാണ് വിചിത്രമായത്. പരാതി നല്‍കിയാല്‍ മാനം പോകുമെന്നും അതിനാല്‍ മിണ്ടാതെ ഇരിക്കണമെന്നുമായിരുന്നു പൊലീസിന്റെ നിര്‍ദേശം. എന്നാല്‍, സംഭവം പൊലീസ് നിഷേധിച്ചിട്ടുണ്ട്.

ഗുണ്ടാസംഘത്തില്‍ ഏകദേശം 30 പേരുണ്ടായിരുന്നു. ദില്ലിയിലേക്ക് പോകുകയായിരുന്ന സംഘത്തെ തടഞ്ഞുനിര്‍ത്തി വാഹനം കത്തിച്ചു. രക്ഷപ്പെടാനാകാതെ നിന്ന സ്ത്രീകളെ വലിച്ചു പുറത്തിടുകയും നഗ്നരാക്കിയശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ഇവരെ പിന്നീട് കൂടെയുണ്ടായിരുന്ന പുരുഷന്‍മാര്‍ കണ്ടെത്തുന്നതുവരെ നഗ്നരായി പാടത്തു കിടക്കുകയായിരുന്നു സ്ത്രീകള്‍. ഹസന്‍പൂര്‍, കുറാദ് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് സ്ത്രീകള്‍ക്ക് വസ്ത്രം എത്തിച്ചു കൊടുത്തത്. എന്നാല്‍, സ്ഥലത്തെത്തിയ പൊലീസ് ഇവരെ സഹായിക്കാന്‍ പോലും തയ്യാറായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ചില സ്ത്രീകള്‍ തന്റെ കടയില്‍ വന്നാണ് ഗുണ്ടകളില്‍ നിന്ന് ഒളിച്ചിരുന്നതെന്ന് അടുത്തു ചായക്കട നടത്തുന്ന ജയ് ഭഗവാന്‍ എന്നയാള്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഗ്രാമത്തലവന്‍മാര്‍ പറഞ്ഞത്. പൊലീസ് ഗുണ്ടകളെയാണ് സംരക്ഷിക്കുന്നതെന്നും പ്രദേശവാസികള്‍ക്ക് പോലും രക്ഷയില്ലെന്നും ഇവര്‍ പറയുന്നു. ദില്ലിയിലേക്കുള്ള ദേശീയപാത 1-ല്‍ ഏറ്റവും പ്രശസ്തമാണ് മുര്‍ത്താള്‍. അവിടത്തെ റസ്റ്റോറന്റുകളുടെ പേരിലാണ് മുര്‍ത്താളിന് പ്രശസ്തി. അതുവഴി പോകുന്നവരെല്ലാം അവിടെയിറങ്ങി ഭക്ഷണം കഴിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News