തിരുവനന്തപുരം: കുടുംബശ്രീയുടെ ലോഗോ മാറ്റിയതിനെതിരെ സിപിഐഎം പിബി അംഗം പിണറായി വിജയന്.
‘കുടുംബശ്രീ ലോഗോ മാറ്റി താമരയാക്കാന്‍ നേതൃത്വം നല്കിയ കരങ്ങള്‍ ആരുടെതാണ് എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. എന്തിന് ലോഗോ മാറ്റി?, ആരാണ് പുതിയ ലോഗോ വരച്ചത്?, ഈ മാറ്റത്തിന് ചെലവാകുന്ന പണം എത്ര?, ആരാണ് പുതിയ ലോഗോ അംഗീകരിച്ചത് ? ‘- പിണറായി ചോദിക്കുന്നു.
കുടുംബശ്രീ ലോഗോ മാറ്റി താമര ആക്കാൻ നേതൃത്വം നല്കിയ കരങ്ങൾ ആരുടെതാണ് എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. എന്തിന് ല…
Posted by Pinarayi Vijayan on Wednesday, February 24, 2016
മൂന്നു പൂക്കള്‍ വിടര്‍ന്നു നില്ക്കുന്ന ലോഗോയ്ക്ക് പകരം താമരപ്പൂവിനെയാണ് കുടുംബശ്രീ മിഷന് പ്രതിഷ്ഠിച്ചത്. ഇനിമുതല്‍ പുതിയ ലോഗോ ഉപയോഗിച്ചാല്‍ മതിയെന്ന് സാമൂഹ്യനീതിവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന് അധികൃതര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അങ്കമാലി ആഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷച്ചടങ്ങിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് താമര അടങ്ങിയ പുതിയ ലോഗോ പ്രകാശനം ചെയ്തത്. നിലവിലെ ലോഗോ ഉപേക്ഷിക്കുന്നതിന് ഉപോല്‍ബലകമായ കാരണങ്ങള്‍ ഒന്നും കുടുംബശ്രീ അധികൃതര്‍ പറയുന്നില്ല.
ലോഗോയിലെ മാറ്റത്തെക്കുറിച്ച് കൃത്യമായ മറുപടി കുടുംബശ്രീയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്കാനില്ല. ലോഗോ മാറ്റാന്‍ വേണ്ടി കുടുംബശ്രീ മിഷന് ഗവേണിംഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടില്ല. ആരാണിത് തെരഞ്ഞെടുത്തത് എന്ന കാര്യത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിവില്ല. മന്ത്രിതലത്തിലോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തലത്തിലോ എടുത്ത തീരുമാനമാണോയെന്ന് മിഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് പോലും മറുപടി നല്കാനാവുന്നില്ല. നിലവിലുണ്ടായിരുന്ന ലോഗോ ഉപയോഗിച്ചാണ് 25,000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ വിപണിയിലെത്തിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് താമര. ഇത് തന്നെ സ്ത്രീ ശാക്തീകരണത്തിന്റെ കേരളമാതൃകയെ അടയാളപ്പെടുത്താന്‍ ഉപയോഗിച്ചത് കാവിവത്കരണത്തിനാണെന്ന ആക്ഷേപം ശക്തമാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here