കോണ്ടത്തിന്റെ കണക്കെടുത്ത ബിജെപി എംഎല്‍എയ്ക്ക് മതിയായില്ല; ദില്ലിയിലെ അമ്പതു ശതമാനം ബലാത്സംഗങ്ങള്‍ക്കു കാരണം ജെഎന്‍യു വിദ്യാര്‍ഥികളെന്ന് അള്‍വാറിലെ സംഘിക്കുട്ടന്‍

ദില്ലി: ജെഎന്‍യു കാമ്പസില്‍ ദിവസവും മൂവായിരം കോണ്ടങ്ങളും ഗര്‍ഭനിരോധന ഗുളികകളും ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തല്‍ നടത്തിയ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹുജയുടെ ‘വികാര വിക്ഷോഭം’ അടങ്ങുന്നില്ല. ദില്ലിയിലെ അമ്പതു ശതമാനം ബലാത്സംഗങ്ങള്‍ക്കും കാരണം ജെഎന്‍യു വിദ്യാര്‍ഥികളാണെന്നാണ് ഗ്യാന്‍ദേവ് അഹുജയുടെ പുതിയ കണ്ടെത്തല്‍.

കഴിഞ്ഞദിവസമാണ് രാജസ്ഥാനിലെ ഒരു പരിപാടിക്കിടെ ജെഎന്‍യു വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് ഗ്യാന്‍ദേവ് അഹുജ രംഗത്തെത്തിയത്. ജെഎന്‍യു കാമ്പസില്‍ ദിവസവും രാത്രി എട്ടുമണി കഴിഞ്ഞാല്‍ നഗ്നനൃത്തമാണെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വതന്ത്ര രതിയാണെന്നും ദിവസവും മൂവായിരം കോണ്ടങ്ങളാണ് കാമ്പസില്‍ ഉപയോഗിക്കുന്നതെന്നുമായിരുന്നു അഹുജയുടെ കണ്ടെത്തല്‍. മദ്യക്കുപ്പികളും ബീഡി, സിഗരറ്റ് കുറ്റികളും കാമ്പസില്‍ നിരവധിയാണ്. ദിവസവും അമ്പതിനായിരം ഇറച്ചിക്കഷണങ്ങളാണ് കാമ്പസിലുള്ളവര്‍ കഴിക്കുന്നതെന്നും അഹൂജ കണക്കെടുത്തിരുന്നു. അഹുജയുടെ വിവാദ വെളിപ്പെടുത്തലിനു പിന്നാലെയാണ് വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു വീണ്ടും അഹൂജ എത്തിയത്.

ജെഎന്‍യുവില്‍ പകല്‍ സമാധാനപരമായി പ്രതിഷേധം നടത്തുന്നവര്‍ രാത്രി എട്ടുമണി കഴിഞ്ഞാല്‍ മയക്കുമരുന്നിന്റെ ലഹരിയിലാണ്. ഇവരൊന്നും കുട്ടികളല്ല. പലരും രണ്ടു കുട്ടികളുടെ മാതാവോ പിതാവോ ആണ്. രാത്രിയായാല്‍ നഗ്നനൃത്തമാണ് ഇവര്‍ പ്രതിഷേധത്തിന്റെ പേരില്‍ നടത്തുന്നത്. ഇവരാണ് ദില്ലിയിലെ സ്ത്രീകളെ പീഡിപ്പിക്കുന്നത്. ദേശീയ തലസ്ഥാനത്ത് നടക്കുന്ന അമ്പതു ശതമാനം ബലാത്സംഗങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കും കാരണം ഇവരാണെന്നുമാണ് അഹുജ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News