പ്ലാസ്റ്റിക് ജഴ്‌സിയണിഞ്ഞ കുട്ടി ആരാധകന് കയ്യൊപ്പിട്ട ഒറിജിനല്‍ ജഴ്‌സി അയച്ചുകൊടുത്ത് മെസ്സി

ലിയോണല്‍ മെസ്സിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ജഴ്‌സിയണിഞ്ഞ് ഇന്റര്‍നെറ്റില്‍ താരമായ അഞ്ചുവയസ്സുകാരന്‍ അഫ്ഗാന്‍ ബാലനെ തേടി അവസാനം മെസ്സിയുടെ സമ്മാനമെത്തി. മെസ്സി കയ്യൊപ്പിട്ട ജഴ്‌സികളും ഫുട്‌ബോളുമാണ് മെസ്സി സമ്മാനമായി തന്റെ കുഞ്ഞു ആരാധകന് അയച്ചു കൊടുത്തത്. വൈകാതെ തന്നെ മുര്‍താസ അഹമ്മദിയെ കാണാനെത്തുമെന്നും മെസ്സി അറിയിച്ചിട്ടുണ്ട്. മെസ്സി കയ്യൊപ്പിട്ട അര്‍ജന്റീനയുടെ രണ്ട് ജഴ്‌സികളും ബാഴ്‌സലോണയുടെ ഒരു ജഴ്‌സിയും ഒരു ഫുട്‌ബോളുമാണ് അയച്ചു കൊടുത്തത്.

പ്ലാസ്റ്റിക് ജഴ്‌സിയണിഞ്ഞു നില്‍ക്കുന്ന അഞ്ചു വയസ്സുകാരന്‍ മുര്‍താസ അഹമ്മദിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വന്‍ തരംഗമായിരുന്നു. ചിത്രത്തിലെ കുഞ്ഞു വലിയ ആരാധകനെ തേടി അന്തര്‍ദേശീയ മാധ്യമങ്ങളും പരക്കംപാഞ്ഞു. ഒടുവില്‍ അവന്‍ അഫ്ഗാനിസ്താനില്‍ നിന്നുള്ള മുര്‍താസ അഹമ്മദിയാണെന്ന് ബിബിസി കണ്ടെത്തി. മെസ്സിയോടുള്ള ഇഷ്ടം കണ്ട് മുര്‍താസയുടെ സഹോദരന്‍ തന്നെയാണ് അര്‍ജന്റീനയുടെ ജഴ്‌സിയുടെ കളറിനോട് സമാനമായ പ്ലാസ്റ്റിക് കവറില്‍ മെസ്സിയുടെ പേരെഴുതി അവന്റെ ചിത്രം എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here