ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡനക്കേസുമായി കരീഷ്മ കപൂര്‍; ഭര്‍തൃമാതാവിനുമെതിരെയും പരാതി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ്

മുംബൈ: പ്രശസ്ത ബോളിവുഡ് നടി കരീഷ്മ കപൂര്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ സ്ത്രീധന പീഡനത്തിന് പരാതി നല്‍കി. മുംബൈ ഖര്‍ പൊലീസ് സ്റ്റേഷനിലാണ് താരം പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ഐപിസി 498 (എ), 34 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭര്‍ത്താവ് സഞ്ജയ് കുമാറും അദ്ദേഹത്തിന്റെ മാതാവ് റാണി സുരിന്ദര്‍ കപൂറിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പണം മോഹിച്ചാണ് കരീഷ്മ തന്നെ വിവാഹം ചെയ്തതെന്നും ആഡംബര ജീവിതമാണ് താരം നയിച്ചതെന്നും വ്യവസായിയായ സഞ്ജയ് നേരത്തെ ആരോപിച്ചിരുന്നു. ഭാര്യ, മരുമകള്‍, അമ്മ എന്നീ നിലകളില്‍ കരീഷ്മ പൂര്‍ണ പരാജയമാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിമാത്രമാണ് കരിഷ്മ കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നതെന്നും കപൂര്‍ കുടുംബത്തെ കുട്ടികളില്‍നിന്ന് അകറ്റി നിര്‍ത്തിയിരുന്നെന്നും സഞ്ജയ് ആരോപിച്ചിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കുട്ടികളെ കാണാന്‍ പോലും കരിഷ്മ അനുവദിക്കുന്നില്ലെന്നും സഞ്ജയ് പറയുന്നു. ബാന്ദ്ര കുടുംബ കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലാണ് താരത്തിനെതിരായ ഗുരുതര ആരോപണങ്ങള്‍.

2003ല്‍ അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകര്‍ന്ന ശേഷമാണ് കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here