ബൈക്കുകള്‍ ചുഴറ്റിയെറിഞ്ഞു; ഓട്ടോറിക്ഷകള്‍ കൊമ്പില്‍ കോര്‍ത്ത് അമ്മാനമാടി; പാലക്കാട് പുലാപ്പറ്റയില്‍ കലി പൂണ്ട കൊമ്പന്‍ 34 വാഹനങ്ങള്‍ ചവിട്ടിമെതിച്ചതു കാണാം

കോങ്ങാട്: എഴുന്നള്ളത്തിനു വന്ന ആന അരങ്ങുവാണത് നടുറോഡില്‍. കണ്ണില്‍ കണ്ടതൊക്കെ ആകാശത്തേക്കു പറക്കുന്നതും താഴെ വീഴുമ്പോള്‍ ചവിട്ടിമെതിക്കുന്നതും നിമിഷനേരം കൊണ്ട്. പാലക്കാട് കോങ്ങാടിന് സമീപം പുലാപ്പറ്റയില്‍ ജനങ്ങളുടെ നെഞ്ചിടിപ്പുയര്‍ത്തി മണിക്കൂറുകളോടെ തെരുവു വാണ ആന തകര്‍ത്തെറിഞ്ഞത് മുപ്പത്തിനാലു വാഹനങ്ങള്‍.

പുലാപ്പറ്റ ചെറുനാലശേരി ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനെത്തിയ തൃശൂര്‍ ഒളരിക്കരയിലെ കാളിദാസന്‍ എന്ന ആനയാണ് നാട്ടുകാരെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലാക്കിയത്. ഏഴ് കാറുകളും ആറ് ഓട്ടോറിക്ഷകളും 21 ഇരുചക്രവാഹനങ്ങളുമാണ് മദപ്പാടില്‍ കാളിദാസന്‍ തകര്‍ത്തു തരിപ്പണമാക്കിയത്.

എഴുന്നെള്ളത്തിന് കൊണ്ടുവന്ന 19 ആനകളില്‍ മൂന്നാമനായാണ് കാളിദാസനെ നിര്‍ത്തിയത്. ഇതിനിടെ കാളിദാസന്‍ ഇടഞ്ഞു. പൂരപ്പറമ്പിലുള്ളവര്‍ ജീവനും കൊണ്ടോടി. രണ്ടുപേരെ ആനപ്പുറത്തിരുത്തിക്കൊണ്ടായിരുന്നു പിന്നെ കാളിദാസന്റെ വാഴ്ച. ഇലക്ട്രിക് പോസ്റ്റ്് തകര്‍ക്കാനുള്ള ശ്രമത്തിനിടെ ആനപ്പുറത്തുണ്ടായിരുന്ന ഒരാള്‍ ചാടി രക്ഷപ്പെട്ടു. രണ്ടാമത്തെയാളെ ആനയെ തളച്ചശേഷമാണ് രക്ഷപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News