തെക്കന്‍ കേരളത്തില്‍ രണ്ട് സീറ്റ് വേണമെന്ന് ലീഗ്; ഇരവിപുരം വിട്ടുകൊടുക്കേണ്ടെന്ന് കൊല്ലം ജില്ലാ കമ്മിറ്റി

കൊല്ലം: തെക്കന്‍ കേരളത്തില്‍ രണ്ട് സീറ്റ് വേണമെന്ന് മുസ്ലീം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി. ജില്ലയിലെ സിറ്റിംഗ് സീറ്റായ ഇരവിപുരം വിട്ടുകൊടുക്കേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

1980ത് മുതല്‍ തെക്കന്‍ കേരളത്തില്‍ ലീഗ് മത്സരിക്കുന്ന ഇരവിപുരം സീറ്റ് ലീഗിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണെന്നാണ് കൊല്ലത്ത് ചേര്‍ന്ന ലീഗ് മണ്ഠലം ഭാരവാഹികളുടെ യോഗത്തിന്റെ നിലപാട്. അതു കൊണ്ടുതന്നെ ഒരു നീക്കുപോക്കിനും നേതൃത്വം വഴങ്ങരുതെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, തെക്കന്‍ കേരളത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യവും ലീഗ് ഉന്നയിക്കും.

അതേസമയം, ഇരവിപുരത്ത് ആര്‍എസ്പിയും മത്സരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എഎ അസീസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു. ജയസാദ്ധ്യത ഇല്ലാത്ത ഏതെങ്കിലും മണ്ഡലം നല്‍കി ലീഗിനെ ഒതുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ആര്‍എസ്പി യുഡിഎഫില്‍ എത്തിയതോടെ കൊല്ലത്ത് ലീഗിനെതിരെ കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി രംഗത്ത് വന്നിരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ ലീഗിനെ കാലുവാരിയതും വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തങ്ങളെ ദുര്‍ബല പെടുത്താനാണെന്നും ലീഗ് നേതൃത്വം വിശ്വസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News