ഐഎസുകാര്‍ ബലാത്സംഗം ചെയ്യാതിരിക്കാന്‍ പെണ്‍കുട്ടി സ്വയം തീകൊളുത്തി; എട്ടുവയസുകാരിയെ പലര്‍ ബലാത്സംഗംചെയ്തു; ദുരിതങ്ങള്‍ നേരിട്ടുകേട്ട ജര്‍മന്‍ ഡോക്ടറുടെ വെളിപ്പെടുത്തലുകള്‍

ജനീവ: മനുഷ്യമനസാക്ഷിക്കു വിശ്വസിക്കാനാവാത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഐഎസുകാര്‍ വീണ്ടും ബലാത്സംഗം ചെയ്യാതിരിക്കാന്‍ ശരീരം അനാകര്‍ഷകമാക്കാന്‍ പതിനാറുകാരി സ്വയം തീകൊളുത്തിയതും എട്ടുവയസുകാരിയെ ഐഎസുകാര്‍ നിരന്തരം കൈമാറ്റം ചെയ്തു ബലാത്സംഗം ചെയ്തതുമാണ് പുറത്തുവരുന്ന പുതിയ സംഭവങ്ങള്‍. ഒരിക്കല്‍ ഐഎസ് തടങ്കലിലായിരുന്ന സ്ത്രീകളുമായി സംസാരിച്ച ജര്‍മന്‍ ഡോക്ടര്‍ യാന്‍ ഇല്‍ഹാന്റേതാണു വെളിപ്പെടുത്തല്‍.

ഐഎസ് തടങ്കലില്‍ കഴിയവേ മാനസികമായും ശാരീരികമായും കടുത്ത മുറിവേറ്റ സ്ത്രീകളുമായാണ് യാന്‍ ഇല്‍ഹാന്‍ സംസാരിച്ചത്. ചികിത്സകള്‍ക്കായാണ് ഇവരെ ജര്‍മനിയില്‍ എത്തിച്ചത്. പലരും ഏറെ പേടിയോടെയാണ് ഐഎസ് മേഖലകളില്‍ താമസിക്കുന്നതെന്നും യാന്‍ പറയുന്നു. 1200 യസീദി സ്ത്രീകളെ ഐഎസ് പിടിയില്‍നിന്നു രക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. 3800 പേര്‍ ഇപ്പോഴും ഐഎസ് കസ്റ്റഡിയിലുണ്ട്. രക്ഷപ്പെട്ടു വരുന്നവരെ സ്വീകരിക്കാന്‍ സമൂഹവും കുടുംബവും തയാറാകുന്നുമില്ലെന്നതാണ് ദുഃഖകരമായ കാര്യം.

ഇരുപതോളം സ്ത്രീകള്‍ ഐഎസ് പീഡനം മൂലം ആത്മഹത്യ ചെയ്‌തെന്നാണ് യാന്‍ വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് യാനിനു ലഭിച്ചത്. ടെന്റില്‍ താമസിക്കുകയായിരുന്ന പതിനാറുകാരി പുറത്തു ഐഎസുകാരുടെ കാല്‍പെരുമാറ്റം കേട്ടാണ് ഗാസൊലിന്‍ ശരീരത്തില്‍ പകര്‍ന്ന് തീകൊളുത്തിയത്. തന്നെ വീണ്ടും ബലാത്സംഗം ചെയ്യാന്‍ എത്തിയതാണ് ഐഎസുകാരെന്നും ശരീരം വികൃതമായാല്‍ പിന്നെ ഉപദ്രവിക്കപ്പെടില്ലെന്നും കരുതിയായിരുന്നു ഇത്. പന്ത്രണ്ടോളം ശസ്ത്രക്രിയകള്‍ നടത്തിയിട്ടും ഈ പെണ്‍കുട്ടി സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടില്ല. പതിനാറിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഐഎസ് ലൈംഗികാടിമകളായി കൈവശം വച്ചിരിക്കുന്നത്. കൂടുതല്‍ പേരും ഇരുപതു വയസില്‍ താഴെയുള്ളവരാണ്. എട്ടുവയസുള്ള പെണ്‍കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. ഒരു വര്‍ഷത്തിനിടെ നൂറുകണക്കിനുതവണ ഈ കുട്ടിയും പീഡനത്തിരയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News