സഹപ്രവര്‍ത്തകയെ ഹോട്ടലില്‍ കൊണ്ടുപോയി മയക്കുമരുന്നു കലര്‍ത്തിയ പാനീയം കൊടുത്തു; റൂമില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പുനെയില്‍ സ്ത്രീയടക്കം ആറു ടെക്കികള്‍ അറസ്റ്റില്‍

പുനെ: ഒപ്പം ജോലി ചെയ്യുന്ന ഇരുപത്തിനാലുകാരിയുമായി ഹോട്ടലില്‍ പോയി അഞ്ചു യുവാക്കള്‍ മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കി ബോധം കെടുത്തി ബലാത്സംഗം ചെയ്തു. നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പുനെയിലെ മുന്‍നിര ഐടി കമ്പനിയിലെ ജീവനക്കാരാണ് അഞ്ചുപേരും. ഹോട്ടലില്‍ കൊണ്ടുപോയി മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം അപ്പാര്‍ട്ടുമെന്റില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു വനിതാ സഹപ്രവര്‍ത്തകയുടേതാണ് അപ്പാര്‍ട്ട്‌മെന്റ്. ഇവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ബലാല്‍സംഗം, തടങ്കലില്‍ വയ്ക്കുക, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

അറസ്റ്റിലായവര്‍ എല്ലാം 23നും 30നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ഇവര്‍ പൊലീസ് എത്തുമ്പോഴും ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ആഘോഷത്തിലായിരുന്നു. യേര്‍വാഡ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. അബോധാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയെ പിന്നീട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ആശുപത്രി അധികൃതര്‍ ബലാല്‍സംഗം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഇവര്‍ ജോലി ചെയ്യുന്ന കമ്പനി ജീവനക്കാര്‍ക്കായി ശനിയാഴ്ച രാത്രി ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പീഡനത്തിനിരയായ യുവതിക്കൊപ്പം അവരുടെ കാറില്‍ യാത്ര ചെയ്തിരുന്ന സുഹൃത്ത് അവളെ ചായ കുടിക്കാന്‍ റസ്റ്റോറന്റിലേക്ക് ക്ഷണിച്ചു. അങ്ങനെ ഇരുവരും മുന്ദ്‌വയിലുള്ള റസ്‌റ്റോറന്റിലെത്തി. അവിടെ നിന്ന് യുവാവ് അയാള്‍ക്ക് ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്യുകയും യുവതിക്ക് ഐസ് കോഫിയും പറഞ്ഞു. രണ്ടു കപ്പ് ഐസ് കോഫിയാണ് യുവതി കുടിച്ചത്. ഇതില്‍ മയക്കുമരുന്നു ചേര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെയും കൂട്ടി ഇയാള്‍ കാറോടിച്ച് അപ്പാര്‍ട്ട്‌മെന്റിലേക്ക് പോകുകയായിരുന്നു. അവിടെ വച്ചാണ് അഞ്ചുപേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. അടിവയറ്റില്‍ വേദന അസഹനീയമായതിനെ തുടര്‍ന്ന് സംശയിച്ച മാതാപിതാക്കളാണ് പരാതി കൊടുപ്പിച്ചത്. റസ്റ്റോന്റിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News