ക്രിസ്റ്റിയാനോയുടെ കാമുക രഹസ്യങ്ങള്‍ പുറത്ത്; മുന്‍ കാമുകിയുമായി പിരിയും മുമ്പ് മൊറോക്കന്‍ സുന്ദരിയുമായി അന്തിയുറങ്ങിയെന്ന് വെളിപ്പെടുത്തല്‍

കാമുകിയും റഷ്യന്‍ മോഡലുമായിരുന്ന ഐറിന ഷെയ്കുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ തെറ്റിപ്പിരിയാനുള്ള കാരണങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു. ക്രിസ്റ്റിയാനോക്ക് സ്ത്രീകളുമായുണ്ടായിരുന്ന ബന്ധം തന്നെയാണ് പിണക്കത്തിന് കാരണമായതെന്ന് പുതിയ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കും. ക്രിസ്റ്റ്യാനോയും താനും ഒരുമിച്ച് അന്തിയുറങ്ങിയിട്ടുണ്ടെന്ന് മൊറോക്കന്‍ സുന്ദരി അമല്‍ സബേറാണ് വെളിപ്പെടുത്തിയത്. മൊറോക്കന്‍ മോഡലായ അമല്‍, അടുത്തിടെ ഒരു മാഗസിനു വേണ്ടി ടോപ്‌ലെസ് ആയി പോസ് ചെയ്ത് വിവാദത്തില്‍ ഇടംപിടിച്ചിരുന്നു. ഐറിനയുമായി കഴിഞ്ഞ വര്‍ഷം തെറ്റുന്നതിനു ഏതാനും ദിവസം മുമ്പാണ് ക്രിസ്റ്റി തനിക്കൊപ്പം അന്തിയുറങ്ങിയതെന്നും ബ്രണറ്റ് സ്വദേശിയായ ഈ 26കാരി പറയുന്നു. മോസ്റ്റ് സ്‌പെഷ്യല്‍ എന്നാണ് അമല്‍ ക്രിസ്റ്റിയുമായുള്ള ബന്ധത്തെ വിശേഷിപ്പിച്ചത്.

2015 ജനുവരിയില്‍ ഐറിനയുമായി തെറ്റുന്നതിനു മുമ്പാണ് അത് സംഭവിച്ചത്. റയല്‍ മാഡ്രിഡ് ക്ലബിന്റെ റസ്റ്റോറന്റായ ബാണ്‍ലൂവില്‍ വച്ച് തന്നെ കണ്ടപ്പോള്‍ ക്രിസ്റ്റി തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നെന്ന് അമല്‍ പറഞ്ഞു. താന്‍ അല്‍പം മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്നാലും തനിക്ക് എല്ലാം ഓര്‍മയുണ്ട്. കറുപ്പും ചാരനിറത്തിലുമുള്ള പെയ്ന്റ് അടിച്ച വീടായിരുന്നു. ഞങ്ങള്‍ ക്രിസ്റ്റിയുടെ കിടപ്പു മുറിയിലേക്ക് നടന്നു. അവിടെ ഒരു വലിയ ടിവിയും അടുത്തായി ഐറിന ഷെയ്കിന്റെ ഫോട്ടോയും വച്ചിട്ടുണ്ടായിരുന്നു. ഒരു സ്പാനിഷ് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അമല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഞങ്ങള്‍ ഒരുമിച്ച് മെലോണ്‍ ഷാംപെയ്ന്‍ കഴിച്ചു. പിറന്നാള്‍ പാര്‍ട്ടിക്ക് വാങ്ങി ബാക്കി വന്നതാണെന്നാണ് ക്രിസ്റ്റി പറഞ്ഞത്. അന്നു പുലര്‍ച്ചെ 5 മണി വരെ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെന്നും അമല്‍ പറയുന്നു. എന്നാല്‍, തങ്ങള്‍ തമ്മിലുള്ള ബന്ധമാണോ ക്രിസ്റ്റിയും ഐറിനയും തമ്മിലുള്ള ബന്ധം തകരാന്‍ ഇടയാക്കിയതെന്ന് അറിയില്ലെന്നാണ് അമല്‍ പറയുന്നത്. ഈ സംഭവം നടന്ന് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ക്രിസ്റ്റി തന്നെ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിരുന്നു. അതോടെ എല്ലാം അവസാനിച്ചെന്നും അമല്‍ വ്യക്തമാക്കി. എന്നാല്‍, ഇതിനു ശേഷമാണ് ഐറിനയും ക്രിസ്റ്റിയും തമ്മില്‍ പിരിഞ്ഞത്. ക്രിസ്റ്റി പല പെണ്ണുങ്ങള്‍ക്കും വാട്‌സ്ആപ്പില്‍ മെസേജ് അയക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ വഞ്ചകനെന്നു വിളിച്ച് ഐറിന വിട്ടു പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here