ജെഎന്‍യുവില്‍ ആവേശം നിറച്ച് വീണ്ടും കനയ്യ; മുദ്രാവാക്യം വിളിച്ചും ഏറ്റുവിളിച്ചും ജെഎന്‍യു; ഭരണഘടനയില്‍ പൂര്‍ണ്ണ വിശ്വാസം; രാജ്യദ്രോഹക്കുറ്റം ബിജെപി രാഷ്ട്രീയ ആയുധമാക്കിയെന്നും കനയ്യ കുമാര്‍

ദില്ലി: ജയില്‍ മോചിതനായ കനയ്യ കുമാര്‍ വീണ്ടും ജെഎന്‍യു കാമ്പസിലെത്തി. ജെഎന്‍യുവില്‍ എത്തിയ കനയ്യയ്ക്ക് ആവേശം നിറഞ്ഞ സ്വീകരണമാണ് വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും നല്‍കിയത്. മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെയാണ് കനയ്യ ജെഎന്‍യു ക്യാമ്പസില്‍ വീണ്ടും എത്തിയത്. തീഹാര്‍ ജയിലില്‍ നിന്നും വൈകിട്ടോടെ മോചിതനായ കനയ്യ കുമാര്‍ രാത്രി 10 മണിയോടെയാണ് എത്തിയത്. കനയ്യ കുമാര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുദ്രാവാക്യം വിളിച്ചാണ് കനയ്യ പ്രിയപ്പെട്ടവരുടെ സ്‌നേഹം ഏറ്റുവാങ്ങിയത്.

രാജ്യത്തെ നിയമ വ്യവസ്ഥയിലും കോടതിയിലും വിശ്വാസമുണ്ട് എന്ന് കനയ്യ കുമാര്‍ പറഞ്ഞു. രാജ്യദ്രോഹക്കുറ്റത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചുവെ് കനയ്യ കുറ്റപ്പെടുത്തി. ജെഎന്‍യുവിനും രോഹിത് വെമുലയ്ക്കും നീതി കിട്ടാന്‍ വേണ്ടി നിലപാടെടുത്ത എല്ലാവരോടും നന്ദിയുണ്ട്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ദില്ലി പൊലീസിനും കനയ്യ നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് സത്യമേവ ജയതേ എാണ്. അതുതെയാണ് ഞാനും പറയുത്. മതേതരത്വത്തിനും സമത്വത്തിനും സോഷ്യലിസത്തിനും വേണ്ടിയാണ് ഞങ്ങള്‍ നിലപാട് എടുക്കുത്. അഴിമതിയില്‍ നിന്നുള്ള മോചനമാണ് വേണ്ടത്. ഇന്ത്യയില്‍നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയ്ക്ക് അകത്തെ സ്വാതന്ത്ര്യമാണ് വേണ്ടത് എന്നും കനയ്യ പറഞ്ഞു.

ജെഎന്‍യുവിനെ തകര്‍ക്കാന്‍ സംഘപരിവാര്‍ ആസൂത്രിത നീക്കം നടത്തുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തപ്പെട്ട എല്ലാ കേസുകളും സംഘപരിവാര്‍ ഗൂഡാലോചനയാണ് എന്നും കനയ്യ കുമാര്‍ പറഞ്ഞു. 50 മിനുട്ടോളമാണ് കനയ്യ കുമാര്‍ ജെഎന്‍യു കാമ്പസില്‍ പ്രസംഗിച്ചത്. കനയ്യയുടെ ഓരോ വാക്കുകളെയും നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വാഗതം ചെയ്തത്. ജെഎന്‍യുവിലെ അധ്യാപകര്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് കാമ്പസില്‍ തടിച്ച് കൂടിയത്. അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് കനയ്യ കുമാര്‍ വീണ്ടും ജെഎന്‍യു കാമ്പസില്‍ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് കനയ്യയ്ക്ക് ദില്ലി ഹൈക്കോടതി ജാമ്യം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News