എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടിക ഈ മാസം ഇരുപതിനകം; കക്ഷികളുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് കോടിയേരി; പുതിയ കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം സ്വാഗതാര്‍ഹം

തിരുവനനന്തപുരം: തെരഞ്ഞെടുപ്പു പ്രവര്‍ത്തങ്ങള്‍ക്ക് സിപിഐഎമ്മും ഇടതുമുന്നണിയും വ്യക്തമായ രൂപം നല്‍കും. സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു പ്രാഥമിക ചര്‍ച്ച ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും പ്രാഥമികരൂപം തയാറാക്കി കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടും. മാര്‍ച്ച് പതിനാറിനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ മാനിച്ച് സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കും. ഇതു പൊളിറ്റ്ബ്യൂറോയുടെ അംഗീകാരത്തോടെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിപ്പട്ടിക മാര്‍ച്ച് ഇരുപതിനകം പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മുമ്പുതന്നെ യൂഡിഎഫിനുള്ളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. യുഡിഎഫിലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നിരിക്കുകയാണ്. പി ജെ ജോസഫ് ഒഴികെയുള്ള ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി വിട്ടു പുറത്തുവന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ ഈ വിഭാഗം നടത്തിയിരിക്കുന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഇവരുമായി ഏതു തരത്തിലുള്ള സഹകരണമാണ് വേണ്ടതെന്ന് എല്‍ഡിഎഫ് തീരുമാനിക്കും.

ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം സീറ്റ് വിഭജനത്തിനും സ്ഥാനാര്‍ഥി നിര്‍ണയത്തിനുമായുള്ള മുന്നണിയോഗം ചേരും. കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വിഭാഗം കണ്ടു സംസാരിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാടെടുത്തതെന്ന കാര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ തീരുമാനമെടുത്ത് അവരെ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News