വിറ്റ്‌നി ഹൂസ്റ്റന്റെ മകളുടെ ജീവന്‍ എടുത്തത് മദ്യവും കഞ്ചാവും മയക്കുമരുന്നും; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു

ന്യൂയോര്‍ക്ക്: പോപ് ഗായികയും മോഡലുമായിരുന്ന വിറ്റ്‌നി ഹൂസ്റ്റന്റെ മകള്‍ അകാലത്തില്‍ മരിക്കാനുള്ള കാരണം കഞ്ചാവും മദ്യത്തിലും മയക്കുമരുന്നിലും മതിഭ്രമിച്ചുള്ള ജീവിതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലാന്റ കോടതിയുടെ ഉത്തരവു പ്രകാരം മെഡിക്കല്‍ എക്‌സാമിനര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം ഉള്ളത്. മദ്യം, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയവയുടെ അമിത ഉപയോഗമാണ് 22-ാം വയസില്‍ ബോബി ക്രിസ്റ്റീന ബ്രൗണിന്റെ ജീവന്‍ അപഹരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ജൂലൈ 26നാണ് ബോബി ക്രിസ്റ്റീന മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Bobbi Kristina Brown

മരണം നടന്ന് എട്ടുമാസങ്ങള്‍ക്കു ശേഷമാണ് ബോബിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മെഡിക്കല്‍ റെക്കോര്‍ഡകള്‍, അന്വേഷണോദ്യോഗസ്ഥരുടെ ഫയലുകള്‍, മറ്റു രേഖകളും പരിശോധിച്ചാണ് മെഡിക്കല്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഞ്ചാവും മദ്യത്തിനും പുറമേ, വിഷാദരോഗം അടക്കമുള്ള രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന സെഡേഷന്‍ മരുന്നുകളും ഉപയോഗിക്കാറുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. മരണം സ്വാഭാവികമായ കാരണം കൊണ്ടാണെന്നു പറയുന്നില്ല. എന്നാല്‍, ഏതുതരത്തിലുള്ള കാരണമാണ് എന്നു പറയാനാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രൗണിന്റെ മരണത്തെത്തുടര്‍ന്ന് നടക്കുന്ന അന്വേഷണം സുഗമമായി നടക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ളവ സീല്‍ ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ സെപ്തംബറില്‍ തന്നെ കോടതിയെ സമീപിച്ചിരുന്നതാണ്. എന്നാല്‍, ഇപ്പോള്‍ പൊതുവാദം കേള്‍ക്കാതെ തന്നെ വിശദാംശങ്ങള്‍ പുറത്തുവിട്ട സ്ഥിതിക്ക് ഇത് ഇനി ഒഴിവാക്കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News