പൊലീസിന്റെ ഓപ്പറേഷന്‍ ബിഗ് ഡാഡിയും പാളി; വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ; മണിക്കൂറിന് 10,000 മുതല്‍; ഓണ്‍ലൈന്‍ ലൈംഗികവ്യാപാരം വീണ്ടും സജീവമാകുന്നു

കൊച്ചി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കൊച്ചി കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം സജീവമാകുന്നു. കൊച്ചിന്‍ എസ്‌കോര്‍ട്ട് എന്ന വെബ്‌സൈറ്റ് വഴിയാണ് വ്യാപാരം സജീവമായിരിക്കുന്നത്.

മോഡലുകള്‍, കോളജ് വിദ്യാര്‍ത്ഥിനികള്‍, വീട്ടമ്മമാര്‍ തുടങ്ങി എയര്‍ ഹോസ്റ്റസ് വരെ തങ്ങളുടെ കൈവശമുണ്ടെന്ന് സംഘം അവകാശപ്പെടുന്നു. 20 വയസു മുതല്‍ 40 വയസു വരെ പ്രായമുള്ളവര്‍ കൈവശമുണ്ടെന്നും ഇവര്‍ പറയുന്നു. ഇവരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു.

പെണ്‍കുട്ടികളെ ആവശ്യമുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് സംഘം വെബ്‌സൈറ്റിലൂടെ ആവശ്യപ്പെടുന്നു. പെണ്‍കുട്ടികളുടെ ഫോട്ടോകളടങ്ങിയ ഗ്യാലറിയും ഇവര്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ നോക്കി ആവശ്യമുള്ളവരെ തെരഞ്ഞെടുക്കാമെന്നാണ് വാണിഭ സംഘം പറയുന്നത്. രണ്ടു മണിക്കൂറിന് 10,000 മുതല്‍ 15,000 വരെയും, നാലു മണിക്കൂറിന് 20,000 മുതല്‍ 25,000 വരെയുമാണ് പണം ഈടാക്കുന്നത്. ഒരു രാത്രിക്ക് 30,000 മുതല്‍ 35,000 രൂപയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ അറസ്റ്റിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘവും പ്രവര്‍ത്തിച്ചത് വെബ്‌സൈറ്റുകള്‍ വഴിയാണ്. സൈബര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പെണ്‍കുട്ടികളെയും സ്ത്രീകളെയും പെണ്‍വാണിഭത്തിന് ഇരയാക്കിയ സംഭവത്തെ പൊലീസ് അതീവ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. ഫേസ്ബുക്കില്‍ കൊച്ചുസുന്ദരികള്‍, കൊച്ചി പെണ്‍കുട്ടികള്‍ തുടങ്ങിയ പേജുകള്‍ വഴിയും ഇവര്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News